ഒട്ടാവ: കാനഡയിലെ ഒന്റേരിയോ പ്രവിശ്യയിൽ ഇന്ത്യക്കാരനായ യുവാവ് കഴിഞ്ഞ മാസം വെടിയേറ്റു മരിച്ച കേസിൽ 18 വയസുള്ള ഇന്ത്യക്കാരനെ കസ്റ്റഡിയിൽ എടുത്തു. 16 വയസുള്ള മറ്റൊരു ഇന്ത്യക്കാരനു അറസ്റ്റ് വാറന്റുണ്ട്, ആൾ ഒളിവിലാണ്.
നിഷാന്ദ് തിൻഡ് എന്ന 18കാരൻ ഡിസംബർ 19നു വെടിയേറ്റ് ആശുപത്രിയിൽ എത്തിയ ശേഷമാണു മരിച്ചതെന്നു പീൽ പോലീസ് പറഞ്ഞു. കൊലയ്ക്കു കൂട്ടു നിന്നു എന്ന കുറ്റത്തിനാണ് പ്രീത്പാൽ സിംഗിനെ (18) ബ്രാംപ്ടണിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. കൊല നടത്തിയത് ഒളിവിൽ പോയ 16 വയസുകാരൻ ആണെന്ന നിഗമനത്തിലാണ് പോലീസ്.
അയാൾക്കു വേണ്ടി വ്യാപകമായ തിരച്ചിൽ നടക്കുന്നുണ്ട്.