മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ 2024ൽ മൂന്നാം തവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കും. രണ്ടു തവണ പ്രധാനമന്ത്രിയും ആയിരുന്ന പുട്ടിൻ 1999നു ശേഷം തുടർച്ചയായി അധികാരം കൈയ്യാളിയ നേതാവാണ്. അദ്ദേഹത്തിനു തിരഞ്ഞെടുപ്പിൽ വെല്ലുവിളിയൊന്നും ഉണ്ടാവാനില്ല.
ക്രെംലിനിൽ യുദ്ധവീരന്മാർക്കു മെഡലുകൾ സമ്മാനിക്കുന്ന ചടങ്ങിൽ 71കാരനായ പുട്ടിൻ തന്നെയാണ് ആറു വർഷത്തേക്കു താൻ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്. ആർട്ടിയോം ഴോഗ എന്ന സൈനികനാണ് തിരഞ്ഞെടുപ്പിനെ കുറിച്ചു പുട്ടിനോട് ചോദിച്ചത്. "ഞാൻ മത്സരിക്കും," പുട്ടിൻ തറപ്പിച്ചു പറഞ്ഞു.
ഴോഗ പറഞ്ഞു: "ഞങ്ങൾക്ക് അങ്ങയെ ആവശ്യമുണ്ട്. റഷ്യയ്ക്കു അങ്ങയെ ആവശ്യമുണ്ട്." 2036 വരെ അധികാരത്തിൽ ഇരിക്കാൻ കഴിയുന്ന വിധം പുട്ടിൻ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. രണ്ടു തവണ മാത്രമേ പ്രസിഡന്റ് ആകാൻ കഴിയൂ എന്ന വ്യവസ്ഥ 2020ലെ ഭേദഗതിയിൽ റദ്ദാക്കി.