Advertisment

'ആ വാര്‍ത്ത സത്യം ആവരുതെന്നു പ്രാര്‍ത്ഥിച്ചു; അത് അവസാന കൂടിക്കാഴ്ചയാവുമെന്ന് കരുതിയില്ല'; 'സുമേഷേട്ട'ന്‍റെ അവസാന ചിത്രം പങ്കുവെച്ച്‌ സ്നേഹ ശ്രീകുമാര്‍

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

പ്രിയ സഹപ്രവര്‍ത്തകന്‍ ഖാദിലിന്റെ അപ്രതീക്ഷിയ വിയോഗത്തില്‍ വേദന പങ്കുവെച്ച്‌ നടി സ്നേഹ ശ്രീകുമാര്‍. മറിമായത്തില്‍ ഖാലിദിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു സ്നേഹ.

 

സ്നേഹയുടെ കുറിപ്പ്

ഞങ്ങടെ സുമേഷേട്ടന്‍ പോയി. മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടില്‍ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയില്‍ അഭിനയിക്കാന്‍ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലില്‍ പോകുവാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാന്‍. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു. രാവിലെ മുതല്‍ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാര്‍ത്ഥിച്ചു, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവര്‍, കൊച്ചിന്‍ നാഗേഷ്, സുമേഷേട്ടന്‍ പോയികളഞ്ഞു. മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്. എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്.

വൈക്കത്ത് സിനിമാ ഷൂട്ടിങ്ങിനിടെ ഖാലിദിനെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ എന്നിവര്‍ മക്കളാണ്. പ്രൊഫഷണല്‍ നാടക സമിതിയായ ആലപ്പി തിയറ്റേഴ്സില്‍ അംഗമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളില്‍ വേഷമിട്ടു. പിന്നീട് നാടക സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ തിളങ്ങി. 1973ല്‍ പുറത്തിറങ്ങിയ പെരിയാര്‍ ആയിരുന്നു ആദ്യ സിനിമ. സണ്‍ഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment