അഭിനേതാവ് സുശാന്ത് സിംഗ് രാജ്‌പുതിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ ? ആത്മഹത്യ യെങ്കിൽ അതിനുള്ള കാരണമെന്ത് ? സുശാന്തിനൊപ്പം അദ്ദേഹത്തിൻ്റെ ഫ്‌ളാറ്റിൽ റിലേഷനിൽ കഴിഞ്ഞു വന്ന അഭിനേത്രി റിയ ചക്രവർത്തി ജൂൺ 8 ന് സുശാന്തിന്റെ ഫ്ലാറ്റ് വിട്ടുപോയതെന്തുകൊണ്ടാണ്? സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ റിയയുടെ അക്കൗണ്ടിലേക്ക് എന്തിനാണ് ട്രാൻസ്ഫർ ചെയ്യപ്പെട്ടത് ?
സുശാന്തിനൊപ്പം കഴിയുമ്പോഴും നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ട്, റിയയുമായി സംശയാസ്‌പദമായ രീതിയിൽ ഫോണിൽ പലതവണ ബന്ധപ്പെട്ടിരുന്നതെന്തിനാണ് ? അവർ തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ കാമുകീ കാമുകന്മാർ എന്ന നിലയിൽ സംശയം ജനിപ്പിക്കുന്ന സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
72 കാരനായ മഹേഷ് ഭട്ടും 28 കാരിയായ റിയ ചക്രവർത്തിയും തമ്മിൽ എന്ത് ബന്ധമാണുണ്ടായിരുന്നത് ? ജൂൺ 8 ന് സുശാന്തിന്റെ വീടുവിട്ടിറങ്ങിയ റിയയ്ക്ക് മഹേഷ് ഭട്ട് അയച്ച സന്ദേശം " ഇനി പിന്നോട്ട് തിരിഞ്ഞുനോക്കരുത് ", എന്ത് നിർദ്ദേശമാണ് നൽകുന്നത് ? മറുപടിയിൽ " നീ എൻ്റെ ഗന്ധർവനാണ്. നീ പറഞ്ഞത് ഞാനുസരിച്ചില്ല, അന്നുമിന്നും എന്നും നീ എനിക്കൊപ്പമുണ്ടെന്നറിയാം' എന്ന റിയയുടെ മറുപടിയും അവരുടെ ദുരൂഹമായ ബന്ധം വെളിവാക്കുന്നതല്ലേ ?
മുൻ നടിമാരായിരുന്ന പർവീൺ ബോബി, രേഖ, സീനത്ത് അമൻ, മല്ലിക ഷെരാവത്ത് എന്നിവരുമായുണ്ടാ യിരുന്ന മഹേഷ് ഭട്ടിന്റെ റിലേഷനുകളും രണ്ടു വിവാഹങ്ങളും മകളുമൊത്തുള്ള വിവാദ ചുംബന ഫോട്ടോഷൂട്ടുകളും നായികമാരോടുള്ള അദ്ദേഹത്തിൻ്റെ അമിത താൽപ്പര്യങ്ങളും എക്കാലത്തും വിവാദമായിരുന്നു.
ജൂൺ 14 നു സുശാന്തിന്റെ മരണശേഷം മഹേഷ് ഭട്ടും റിയയും അന്നും പിറ്റേദിവസവും പലതവണ ഫോണിൽ ബന്ധപ്പെട്ടതും മഹേഷ് ഭട്ടിന്റെ റിയയ്ക്കുള്ള മിസ് കാളുകളും എന്താണ് സൂചിപ്പിക്കുന്നത് ?
ജൂൺ 15 ന് സുശാന്തിന്റെ അന്ത്യദർശനത്തിനുവന്ന റിയ, മൃതദേഹത്തിലെ വെള്ളത്തുണി വലിച്ചുനീക്കി സുശാന്തിന്റെ നെഞ്ചിൽ കൈവച്ചുകൊണ്ട് " Sorry Babu " എന്ന് പറഞ്ഞത് അവരുടെ കുറ്റസമ്മതമാണോ?
സുശാന്തിന്റെ പോസ്റ്റ് മാർട്ടം നടന്ന കെട്ടിടത്തിൽ 45 മിനിറ്റുനേരം റിയ എന്തെടുക്കുകയായിരുന്നു? സാധാരണയായി സ്ത്രീകൾ അവിടെ പോകാറില്ല.
സിബിഐ , റിയയെയും സഹോദരനെയും മാതാപിതാക്കളെയും കേസിൽ പ്രതിചേർത്തിരിക്കുകയാണ്. മഹേഷ് ഭട്ടിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സുശാന്തിന്റെ മരണത്തിനുപിന്നിൽ റിയയും കുടുംബവുമാണെന്ന ആരോപണം സുശാന്തിന്റെ കുടുംബം ആദ്യം മുതൽ ഉന്നയിച്ചുവരുന്നതാണ്.
സിബിഐ യുടെ 16 അംഗ ടീമാണ് മൂന്നു ദിവസം മുൻപ് ഈ കേസ് ഏറ്റെടുത്ത് ഇപ്പോൾ അന്വേഷിക്കുന്നത്. എല്ലാ ദുരൂഹതകളും പുറത്തുവരുമെന്നും സുശാന്തിന്റെ ഘാതകർ നിയമത്തിനുമുൻപിലെത്തുമെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിനൊപ്പം ബോളിവുഡ് ആരാധകരും ജനങ്ങളും പ്രതീക്ഷിക്കുകയാണ്.
- പ്രകാശ് നായര്‍