Advertisment

പാക് സൈബര്‍ ഹണിട്രാപ്പില്‍ പെട്ടത് അമ്പത്തോളം ഇന്ത്യന്‍ സൈനികര്‍; അനിക ചോപ്ര ചോര്‍ത്തിയത് തന്ത്രപ്രധാന വിവരങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി :പാക്കിസ്ഥാന്റെ സൈബര്‍ ഹണിട്രാപ്പില്‍ പെട്ടത് അമ്പത്തോളം ഇന്ത്യന്‍ സൈനികരെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട്. അനിക ചോപ്ര എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി നടത്തിയ ഹണിട്രാപ്പില്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. അനിക ചോപ്ര എന്ന് ഫേസ്ബുക്കില്‍ അക്കൗണ്ടിലെ പ്രൊഫൈലില്‍ പറയുന്നത് ഇന്ത്യന്‍ ആര്‍മിയില്‍ മിലിറ്ററി നഴ്‌സിങ് കോര്‍പ്‌സിന്റെ സൈനിക ക്യാപ്റ്റന്‍ ആണെന്നാണ്. പച്ച സാരിയുടുത്ത് ചിരിച്ചുനില്‍ക്കുന്ന യുവതിയുടെ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.

Advertisment

publive-image

വിശദ അന്വേഷണത്തില്‍ ഇത് വ്യാജ അക്കൗണ്ടാണെന്നും ഇങ്ങനെ ഒരു യുവതി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നില്ലെന്ന് തെളിഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐ ഒരുക്കിയ പെണ്‍കെണി ആയിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചാറ്റ് വഴി അനിക ചോപ്ര ചോര്‍ത്തിയെന്നാണ് രാജസ്ഥാന്‍ എടിഎസ് പറയുന്നത്. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ അക്കൗണ്ടിലൂടെ വിവരങ്ങള്‍ ഷെയര്‍ ചെയ്ത കുറ്റത്തിന് ഒരു സൈനികനെ രാജസ്ഥാന്‍ എടിഎസ് അറസ്റ്റ് ചെയ്തു. 50 ഓളം സൈനികര്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ സൈനിക യൂണിറ്റില്‍ വിന്യസിച്ച സോംവീര്‍ സിംഗ് എന്ന സൈനികനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ യുവതിയുമായി പങ്കുവച്ചുവെന്നാണ് അറിയുന്നത്.

സെന്യത്തെ വിന്യസിക്കുന്ന സ്ഥലങ്ങളുടെ പേരും വരാനിരിക്കുന്ന സൈനിക പദ്ധതികളും സോംവീര്‍ സിംഗ് ചാറ്റില്‍ പങ്കുവച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും രാജസ്ഥാന്‍ ഭീകരവിരുദ്ധ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സൈനികനെ കസ്റ്റഡിയിലെടുത്തത്.

സര്‍വീസില്‍ കയറിയതിന് തൊട്ടുപിന്നാലെ 2016ലാണ് സോംവീര്‍ സിംഗ് അനിക ചോപ്രയുമായി ഫേസ്ബുക്കില്‍ ബന്ധം ആരംഭിക്കുന്നത്. വനിതാ ഓഫീസര്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നു ഈ സൈനികന്‍.വിവാഹിതനായ സോംവീര്‍ സിംഗ് ഭാര്യയെ വിവാഹ മോചനം നടത്തി അനിക ചോപ്രയെ വിവാഹം ചെയ്യാനും ആലോചിച്ചിരുന്നു.

സോംവീര്‍ അഞ്ചുമാസമായി നിരീക്ഷണത്തിലായിരുന്നു. പാകിസ്താനില്‍ നിന്ന് നിയന്ത്രിക്കുന്ന അക്കൗണ്ടിലൂടെ ടാങ്കിന്റെ ചിത്രങ്ങള്‍ വേണമെന്നും പരിശീലനം നടക്കുന്നത് എവിടെ എന്ന് തുടങ്ങിയ ചോദ്യങ്ങളും ചാറ്റില്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ ലഭിച്ചതോടെ അക്കൗണ്ടില്‍ നിന്ന് ഭീഷണികളും എത്തി. വിവരങ്ങള്‍ നല്‍കിയതിന് സോംവീറിന് പണം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

Advertisment