Advertisment

ചിനൂക് ഹെലികോപ്റ്റര്‍ യുഎസ് പിന്‍വലിച്ചു

author-image
athira kk
Updated On
New Update

വാഷിങ്ടണ്‍: പ്രശസ്തമായ ചിനൂക് ഹെലികോപ്റ്ററുകള്‍ യുഎസ് പിന്‍വലിച്ചു. എന്‍ജിന് തീപിടിക്കുന്നത് സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

Advertisment

publive-image

കോപ്റ്ററിന്റെ എഞ്ചിന് തീ പിടിക്കുന്നത് പതിവ് സംഭവമാണെങ്കിലും ജീവന്‍ നഷ്ടമാകുന്നതോ പരിക്ക് പറ്റുന്നതോ ആയ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ സൈന്യം അവകാശപ്പെടുന്നത്.

എങ്കിലും നൂറോളം ഹെലികോപ്റ്ററുകളാണ് പിന്‍വലിച്ചിരിക്കുന്നത്. പരിശോധനയില്‍ 70~ഓളം ഹെലികോപ്റ്ററുകള്‍ക്ക് സാങ്കേതിക പ്രശ്നമുള്ളതായി സംശയിക്കുന്നുമുണ്ട്. 12 ടണ്‍ ഭാരംവരെ വഹിക്കാന്‍ കഴിയുന്നവയാണ് ചിനൂക് കോപ്റ്ററുകള്‍.

1962~ല്‍ അമേരിക്കന്‍ കരസേനയാണ് ചിനൂക് ആദ്യമുപയോഗിച്ചത്. അഫ്ഗാനിസ്താന്‍, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളില്‍ അമേരിക്കന്‍ സേന ഈ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. 400 ചിനൂക് ഹെലികോപ്റ്ററുകളാണ് അമേരിക്കന്‍ സൈന്യത്തിന്റെ പക്കലുള്ളത്.

ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയടക്കം 21 രാജ്യങ്ങളിലും ഉപയോഗിച്ചു വരുന്നു. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ പതിനായിരം കോടി രൂപ ചെലവിട്ടാണ് 15 ചിനൂക് ഹെലികോപ്റ്ററുകളാണ് വാങ്ങിയത്. 2019~ല്‍ ആദ്യ ബാച്ചില്‍ നാല് ഹെലികോപ്റ്ററുകള്‍ എത്തി. 2020~ഓടെ ബാക്കിയുള്ളവയും ലഭിച്ചു.

സൈനികര്‍, ഭാരമേറിയ വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം. സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനികവിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന ചിനൂക് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 315 കിലോമീറ്ററാണ് വേഗം. ഒറ്റയടിക്ക് 741 കിലോമീറ്റര്‍ വരെ പറക്കാനാകും. 6100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും.

Advertisment