Advertisment

മാര്‍ത്തോമാ സഭ നാലു പുതിയ എപ്പിസ്‌കൊപ്പമാരെ തെരഞ്ഞെടുക്കുന്നു, നാമനിര്‍ദ്ദേശത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ 31

author-image
athira kk
Updated On
New Update

ഡാളസ്സ്: ഡാളസ്സ് മാര്‍ത്തോമ സഭയില്‍ നാല് പുതിയ എപ്പിസ്‌കോപ്പമാര്‍ കൂടി തിരഞ്ഞെടുക്കുന്നതിന് അലക്‌സാണ്ടര്‍ മാര്‍ത്തോമാ സ്മാരക ഓഡിറ്റോറിയത്തില്‍ അഭിവന്ദ്യ ഡോ:തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭ മണ്ഡലം തീരുമാനിച്ചു. ആസ്ഥാനത്തേക്ക് യോഗ്യതയുള്ള പട്ടക്കാരെ കണ്ടെത്തുന്നതിന് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിനെ നിയമിച്ചത് എപ്പിസ്‌കോപ്പല്‍ സിനഡ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

പുതിയതായി തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശിക്കുന്ന എപ്പിസ്‌കോപ്പല്‍ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുന്നതിന് മാര്‍ത്തോമാ സഭയിലെ അംഗങ്ങള്‍ക്കുള്ള അവകാശം രേഖാമൂലം 2022 ഒക്ടോബര്‍ 31ന് മുന്‍പ് സഭാ സെക്രട്ടറി അറിയിക്കണമെന്ന് മെത്രാപോലീത്തയുടെ അറിയിപ്പില്‍ പറയുന്നു .

സഭയുടെ വിശ്വാസ ആചാരങ്ങളേയും മേലധ്യക്ഷ അധികാരത്തെയും സ്വയംഭരണാവകാത്തേയും പൂര്‍ണമായി അംഗീകരിക്കുന്നവരും തൃപ്തികരമായ ശാരീരാരോഗ്യവും വിശ്വാസ സ്ഥിരതയും ദൈവഭക്തിയും നല്ല നടത്തവും ഉത്തമ സ്വഭാവവും പക്വമതികളും ആയ പട്ടക്കാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

എപ്പിസ്‌കോപ്പാ വിവാഹിതന്‍ ആയിരിക്കാം എന്ന് വിശുദ്ധ ബൈബിള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയിലെ എപ്പിസ്‌കൊപ്പാമാര്‍ അവിവാഹിതര്‍ ആയിരിക്കണമെന്ന പുരാതന കീഴ്‌നടപ്പ് പാലിച്ചു കൊണ്ടുപോകുന്നത് ആവശ്യമുള്ളതിനാല്‍ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ അ വിവാഹിതരായിരിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

എപ്പിസ്‌കോപ്പല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ മെത്രാപ്പോലീത്തായും, സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോക്ടര്‍ യുയാകിം മാര്‍ കൂറിലോസ് ഉപാധ്യക്ഷനും ,സഭാ സെക്രട്ടറി സെക്രട്ടറിയും ആയിരിക്കും .

Advertisment