Advertisment

ടാഗോള്‍ കള്‍ച്ചര്‍ പ്റൈസ് ജോസ് പുന്നാംപറമ്പില്‍ ഏറ്റുവാങ്ങി

author-image
athira kk
New Update

ഹാന്നോവര്‍: ജര്‍മനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജര്‍മനിയുടെ പരമോന്നത സവിലിയന്‍ പുരസ്ക്കാരമായ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ജേതാവുമായ ജോസ് പുന്നാംപറമ്പില്‍ ഇന്‍ഡോ~ജര്‍മ്മന്‍ സൊസൈറ്റിയുടെ 12ാ മത് ടാഗോര്‍ കള്‍ച്ചറര്‍ പ്റൈസ് ഏറ്റുവാങ്ങി.

Advertisment

publive-image

ഒക്ടോബര്‍ 1~ന് ഹാനോവറിലെ നൊവോട്ടലില്‍ നടന്ന ജര്‍മ്മന്‍~ഇന്ത്യന്‍ സൊസൈറ്റിയുടെ 69 ാമത് വാര്‍ഷിക യോഗത്തില്‍ ഡോയ്റ്റ്ഷെ ~ഇന്‍ഡിഷെ ഗെസെല്‍ഷാഫ്റ്റ്, പ്രസിഡന്റ് ഹാന്‍സ് ജോവാക്കിം കിഡെര്‍ലെന്‍, പുരസ്കാരം സമ്മാനിച്ചു. എന്‍ഡോവ്മെന്റ് തുകയായ 5,000 യൂറോയാണ് സമ്മാനം. ഒരോ 3 വര്‍ഷം കൂടുമ്പോഴാണ് പുരസ്ക്കാരം നല്‍കുന്നത്.

ജര്‍മ്മന്‍~ഇന്ത്യന്‍ സൊസൈറ്റിയുടെ അഞ്ചംഗ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 2020 ലെ പുരസ്ക്കാരമാണ് ഇക്കൊല്ലം നല്‍കിയത്. 1986 മുതലാണ് ടാഗോര്‍ കള്‍ച്ചറര്‍ൈ്രപസ് നല്‍കിത്തുടങ്ങിയത്. സ്ററുട്ട്ഗാര്‍ട്ട് ആസ്ഥാനമായ ഇന്‍ഡോ ജര്‍മന്‍ സൊസൈറ്റിയാണ് ഈ പുരസ്ക്കാരം നല്‍കുന്നത്.

ജര്‍മ്മനിയില്‍ ഇന്ത്യന്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ജോസ് പുന്നാംപറമ്പിലിനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ 19 വര്‍ഷമായി ഇന്‍ഡോ ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ളീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തരബിരുദം നേടിയാണ് 1966 ല്‍ ജര്‍മനിയില്‍ കുടിയേറുന്നത്. ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ന്റെ 2016 ലെ സാഹിത്യപുരസ്കാരവും, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമിയുടെ 2016 ലെ പുരസ്ക്കാരവും ജോസ് പുന്നാംപറമ്പിലിന് ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ എടക്കുളമാണ് സ്വദേശം.നഴ്സിംഗ് ജോലിയില്‍ നിന്നും വിരമിച്ച ശോശാമ്മയാണ് ഭാര്യ. നിഷ, അശോക് എന്നിവര്‍ മക്കളാണ്. ബോണ്‍ നഗരത്തിനടുത്തുള്ള ഉങ്കലിലാണ് താമസം. കഴിഞ്ഞ 19 വര്‍ഷമായി ഇന്‍ഡോ ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment