Advertisment

ഗുജറാത്തില്‍ ഏഴാം തവണയും ബി ജെ പി, ഹിമാചലും ബി ജെ പിയുടെ കയ്യില്‍ തുടരും എ ബി പി - സീ വോട്ടര്‍ സര്‍വ്വേ

New Update

publive-image

Advertisment

ഗുജറാത്തില്‍ ഏഴാം തവണയും ബി ജെ പി തന്നെയെന്ന് എബിപി ന്യുസ്- സീ വോട്ടര്‍ സര്‍വ്വേ ഫലം. 182 അംഗ നിയമസഭയില്‍ 135 മുതല്‍ 143 വരെ സീറ്റ് ബി ജെ പി നേടുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് ലഭിക്കുക 36-44 വരെ സീറ്റായിരിക്കും. ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റു നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

ഹിമാചല്‍ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 – 48 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 – 29 സീറ്റുകള്‍ വരെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.

ഗുജറാത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ല്‍ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ല്‍ 44.4 ശതമാനമായിരുന്നു. 1995 മുതല്‍ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക.

ഹിമാചലിലും ബി ജെ പി അധികാരത്തിലെത്തുമെങ്കിലും വോട്ട് വിഹിതം കുറയുമെന്ന് സര്‍വേയില്‍ പറയുന്നു. 48.8 ശതമാനത്തില്‍ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോണ്‍ഗ്രസിന് 41.7 ശതമാനത്തില്‍ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും 1 സീറ്റ് മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും സര്‍വേ പറയുന്നു.

Advertisment