ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ പട്ടാപ്പകല്‍ ഒറ്റയ്ക്ക് തമാസിക്കുന്ന വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് കവര്‍ച്ചാശ്രമത്തിനിടെയെന്ന് നിഗമനം. ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ ആലീസ് (58) ആണ് കൊല്ലപ്പെട്ടത്. കൊലയാളിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആലിസ് കൊല്ലപ്പെട്ടത്. വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈകളിലെ സ്വര്‍ണവളകള്‍ നഷ്ടപ്പെട്ടതായാണ് സൂചന. മക്കള്‍ വിദേശത്താണ്. തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രികാലങ്ങളില്‍ കൂട്ടിന് ഒരു ജോലിക്കാരിയുണ്ടായിരുന്നു.
പകല്‍സമയത്ത് ആലീസ് വീട്ടിൽ തനിച്ചായിരുന്നു. ഇതുമനസിലാക്കിയ ആരോ സ്വര്‍ണത്തിനു വേണ്ടി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം.