Advertisment

ശിവസേനയുമായി സഖ്യമാകാം: മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ വിട്ടുവീഴ്ചയില്ലെന്ന് അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രതിസന്ധികള്‍ തുടരവേ വിഷ‍യത്തില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ശിവസേനയുമായി സഖ്യമാകാമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സംഖ്യ ഇല്ല. അതിനാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് പോകാനാകില്ല- ഷാ പറഞ്ഞു.

ആര്‍ക്കെങ്കിലും അത്തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യ ഉണ്ടെങ്കില്‍ ഗവര്‍ണറെ സമീപിക്കാമെന്നു പറഞ്ഞ ഷാ രാഷ്ട്രപതി ഭരണം ആരുടെയും അവസരം തള്ളാനല്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ ബിജെപി നേരത്തെ ചില ഉറപ്പുകള്‍‌ തന്നിരുന്നുവെന്ന ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുടെ വാക്കുകള്‍ ഷാ തള്ളി. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ ആര്‍ക്കും ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment