Advertisment

കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കോണ്‍‌ഗ്രസ് നിഗമനം അംഗീകരിക്കാനാകില്ല.... ജമ്മുകാഷ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

New Update

ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കോണ്‍‌ഗ്രസ് നിഗമനം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

370ാം അനുച്ഛേദം റദ്ദാക്കുമ്പോള്‍ കാഷ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. എന്നാല്‍, ഒന്നുമുണ്ടായില്ലെന്നു മാത്രമല്ല അതിന്‍റെ പേരില്‍ ഒരു വെടിയൊച്ച പോലും അവിടെ മുഴങ്ങിയില്ല- ഷാ പറഞ്ഞു 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം 99.5 ശതമാനം കുട്ടികള്‍ കാഷ്മീരില്‍ പരീക്ഷയ്ക്കെത്തി, ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യ സഹായം ലഭിച്ചു,

കര്‍ഫ്യൂവും 144മെല്ലാം ഒഴിവാക്കി. എന്നാല്‍ ഇതൊന്നും കാഷ്മീര്‍ സാധാരണനിയലയിലായെന്നതിന്‍റെ സൂചകങ്ങളായി കോണ്‍ഗ്രസും ആരോപണമുന്നയിച്ച അധിര്‍ രഞ്ജന്‍ ചൗധരിയും കാണുന്നില്ലെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.

AMITHSHA
Advertisment