Advertisment

രാജ്യ തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്: മലയാളിക്ക് നഷ്ടമായത് രണ്ടേകാല്‍ ലക്ഷംരൂപ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.ടി.എം തട്ടിപ്പ് വീണ്ടും സജ്ജീവമാകുന്നു. ഡല്‍ഹി മലയാളിക്ക് രണ്ടേകാല്‍ ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. എംയിസിലെ റിട്ടയേര്‍ഡ് ജീവനക്കാരനായ വി.ആര്‍ ശ്രീകുമാറിന്റെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

Advertisment

publive-image

കാര്‍ഡിന്റെ രഹസ്യ പിന്‍ ആര്‍ക്കെങ്കിലും നല്‍കുകയോ, അക്കൗണ്ട് വിവരങ്ങള്‍ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് ഇയാള്‍ ഉറപ്പിച്ചു പറയുന്നു.

ഈ മാസം രണ്ടിന് ശ്രീകുമാര്‍ വീടിന് സമീപത്തെ എടിഎമ്മില്‍ നിന്ന് ഇരുപതിനായിരം രൂപ പിന്‍വലിച്ചിരുന്നു. ഇതിനു ശേഷം നാലാം തീയതിയാണ് ഒരു ലക്ഷത്തോളം രൂപ എ.ടി.എം വഴി അപഹരിക്കപ്പെട്ടത്. പ്രതിദിന ട്രാന്‍സാക്ഷന്‍ പരിധിയുടെ മൂന്നിരട്ടിയാണിത്.

തൊട്ടടുത്തദിവസം അവശേഷിക്കുന്ന പണവും നഷ്ടമായി. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴിയും പണം അപഹരിക്കപ്പെട്ടു.

എ.ടി.എം വഴി പ്രതിദിന ട്രാന്‍സാക്ഷന്‍ പരിധിയിലും അധികം പണം പിന്‍വലിക്കാനാവില്ലെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്ന് അറിയില്ലെന്ന് വിശദീകരിക്കുന്ന ബാങ്ക് അധികൃതര്‍ 46 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisment