New Update
കൊടുങ്ങല്ലൂർ : കോമരക്കൂട്ടങ്ങളെയും ഭരണിഭക്തന്മാരെയും നിയന്ത്രിക്കുന്നതിന് ക്ഷേത്രത്തിനു ചുറ്റും സംരക്ഷണവലയം തീർത്ത് അധികൃതർ. ശനിയാഴ്ച പുലർച്ചെ മുതൽ ശ്രീകുരുംബക്കാ വിലേക്കും ക്ഷേത്രസങ്കേതത്തിലേക്കുമുള്ള എല്ലാ പ്രവേശനകവാടങ്ങളും ചങ്ങലയിട്ട് പൂട്ടി. ഭക്തജ നങ്ങളിൽ ഒാരോരുത്തർക്കുമാത്രം പ്രവേശിക്കാവുന്ന വിധത്തിലുള്ള സൗകര്യമൊരുക്കി യിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്തുള്ള ഏഴ് കവാടങ്ങളും ശ്രീകുരുംബക്കാവിൽനിന്ന് ക്ഷേത്രസങ്കേത ത്തിലേക്കുള്ള അഞ്ച് കവാടങ്ങളും അടച്ചുപൂട്ടി. ഒരു വാഹനവും ശ്രീകുരുംബക്കാവിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
കോറോണ ഭീഷണിയെ നേരിടാൻ ഒരുക്കിയ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് വെള്ളിയാഴ്ച നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങിൽ 1500-ൽ അധികം ഭക്തജനങ്ങൾ പങ്കെടുത്തതിനെത്തുടർന്നാണ് നിയന്ത്ര ണങ്ങൾ കർശനമാക്കിയത്.