Advertisment

രണ്ട് കോടി പ്രതിഫലമുള്ള ധോണിക്ക് വമ്പന്‍ തിരിച്ചടി നല്‍കി ബിസിസിഐയുടെ പുതിയ തീരുമാനം

New Update

മുംബൈ: വിരമിച്ചെങ്കിലും ടീം ഇന്ത്യയുടെ ടോപ്പില്‍ തന്നെയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സ്ഥാനം. എന്നാല്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്ഥാനത്തിന് ഇളക്കമുണ്ടായേക്കുമെന്നാണ് സൂചനകള്‍. ബിസിസിഐയുമായുള്ള ടോപ്പ് കരാര്‍ ധോണിക്ക് നഷ്ടമാകുമെന്നാണ് പുതിയ വാര്‍ത്ത.

Advertisment

ടോപ്പ് എ കാറ്റഗറിയിലുള്ള താരമാണ് നിലവില്‍ ധോണി. ഈ കാറ്റഗറിയിലെ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലതുക രണ്ട് കോടിയാണ്. ബി കാറ്റഗറിയിലെ താരങ്ങള്‍ക്ക് അത് ഒരു കോടിയും സി കാറ്റഗറിയിലെ താരങ്ങള്‍ക്ക് അമ്പത് ലക്ഷവുമാണ്. ഈ കാറ്റഗറികളെ പൊളിച്ചെഴുതാന്‍ ബിസിസിഐ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

publive-image

പുതിയ ഘടന പ്രകാരം എ കാറ്റഗറിയ്ക്ക് മുകളിലായി എ പ്ലസ് എന്നൊരു കാറ്റഗറി കൂടെയുണ്ടാകും. എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളായിരിക്കും ഇതില്‍ ഉള്‍പ്പെടുക. ടെസ്റ്റില്‍ നിന്നും വിരമിച്ചതിനാല്‍ ധോണിയെ എ പ്ലസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ബിസിസിഐയുടെ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ആണ് പുതിയ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയും ബിസിസിഐ അധികൃതരെ കണ്ട് താരങ്ങളുടെ പ്രതിഫല തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സി.ഒ.എ രംഗത്തെത്തിയിരിക്കുന്നത്.

നിലവിലെ സ്ഥിതിയനുസരിച്ച് ബൗളര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഏകദിനവും ട്വന്റി20യും കളിക്കുന്നില്ലെങ്കിലും എ പ്ലസില്‍ പെടും. കാരണം റാങ്കിംഗില്‍ ഇവര്‍ മൂന്നും നാലും സ്ഥാനത്താണ്. പുതിയ ഘടനയെ കുറിച്ചുള്ള നിര്‍ദ്ദേശം സി.ഒ.എ ബിസിസിഐയ്ക്ക് കൈമാറും. ബോര്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുക.

dhoni
Advertisment