Advertisment

മകളെ പരീക്ഷയ്ക്ക് കൊണ്ടുപോകും വഴി ബീഹാറിലെ ആര്‍ജെഡി നേതാവിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു...വെടിയേറ്റിട്ടും ഏഴു കിലോമീറ്ററോളം ബൈക്കോടിച്ച് മകളെ പരീക്ഷാകേന്ദ്രത്തിലെത്തിച്ചു...മകള്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷം അദ്ദേഹം അശുപത്രിയിലേക്ക് പോയി...റാം കൃപാല്‍ മഹാതോ തീവ്രപരിചരണ വിഭാഗത്തില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബീഹാര്‍: നെഞ്ചില്‍ തറച്ചുകയറിയ വെടിയുണ്ടയെ വകവെക്കാതെ മകളെ കൃത്യമായി പരീക്ഷ കേന്ദ്രത്തിലെത്തിച്ച്‌ പിതാവ്.ബിഹാറിലെ ബേഗുസരായിയിലാണു സംഭവം. ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹാതോ (45)നാണ് വെടിയേറ്റത്.

Advertisment

publive-image

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ദാമിനിയെ പരീക്ഷയ്ക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിയേറ്റിട്ടും ഏഴു കിലോമീറ്ററോളം ബൈക്കോടിച്ച്‌ മകളെ പരീക്ഷാകേന്ദ്രത്തിലെത്തിച്ച ശേഷം മകള്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയില്‍ പോയത്.

ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. മകള്‍ നിലവിളിച്ചപ്പോള്‍ സംഘം കടന്നു കളഞ്ഞു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കേണ്ടെന്നു പറഞ്ഞു റാം കൃപാല്‍ സമ്മതിച്ചില്ല.

ബീര്‍പുര്‍ പഞ്ചായത്തിലെ മുന്‍ ഗ്രാമമുഖ്യനാണ് റാം കൃപാല്‍. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍.

Advertisment