Advertisment

മക്കളെ വിട്ട് അയല്‍പക്കത്തെ പ്രായപൂര്‍ത്തിയാകാത്ത പയ്യനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 27 കാരി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: മക്കളെ ഭര്‍ത്താവിനൊപ്പം പറഞ്ഞുവിട്ട് അയല്‍പക്കത്തെ പ്രായപൂര്‍ത്തിയാകാത്ത പയ്യനൊപ്പം നാടുവിട്ട 27 കാരിക്കെതിരെ പോസ്കോ ചുമത്തി പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു . ചെന്നൈ അയനാവരം സ്വദേശിനി ശ്വേത (വാസന്തി - 28) യാണ് പതിനേഴുകാരനെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായത്. രണ്ടുതവണ വിവാഹ മോചനം നേടിയ ആളാണ്‌ ശ്വേത .

പതിനേഴുകാരനെ നവംബര്‍ 27 മുതല്‍ കാണാനില്ലെന്ന് സഹോദരി പരാതി നല്‍കിയിരുന്നു. ഇതേ ദിവസം തന്നെ അയല്‍വാസിയായ വാസന്തിയെയും കാണാതായത് സംശയം ജനിപ്പിച്ചു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആണ്‍കുട്ടി കൂലിവേല ചെയ്തുവരികയാണ്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് ശ്വേതയും കാണാതായ ആണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു . ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പം മക്കളെ നിര്‍ത്തിയിശേഷമാണ് അവര്‍ ആണ്‍കുട്ടിക്കൊപ്പം വീടുവിട്ടത്.

അതിനിടെ ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് താനാണെന്ന് ബുധനാഴ്ച പോലീസ് സ്റ്റേഷനിലെത്തി ശ്വേത സമ്മതിച്ചു. തെയ്‌നാപെട്ടിലുള്ള സുഹൃത്തിന്റെ വീട്ടില്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും ഇതിനിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ആണ്‍കുട്ടിയു യുവതിയും പോലീനോട് പറഞ്ഞു. ഇതോടെ യുവതിക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

latest
Advertisment