Advertisment

പബ്ലിക് റിലേഷന്‍സ് പ്രൊഫഷണലുകളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആശയ വിനിമയ പരിശീലനത്തിനായി ആഡ്ഫാക്‌ടേഴ്‌സും അപ്ഗ്രാഡും ധാരണയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ആഡ്ഫാക്‌ടേഴ്‌സ് തങ്ങളുടെ 300 ജീവനക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും ആശയ വിനിമയത്തിലും പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കേഷന്‍ തലത്തിലുള്ള പരിശീലനം നല്‍കാന്‍ മുന്‍നിര വിദ്യാഭ്യാസ കമ്പനിയായ അപ്ഗ്രാഡുമായി ധാരണയിലെത്തി. പ്രമുഖ ബിസിനസ് സ്‌കൂളായ എം.ഐ.സി.എ.യില്‍ നിന്നുള്ള വിദഗ്ദ്ധര്‍ രൂപകല്‍പന ചെയ്ത പദ്ധതികളാവും ഇതിന് പ്രയോജനപ്പെടുത്തുക.

Advertisment

സാമൂഹ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജുമെന്റ്, മള്‍ട്ടി മീഡിയയുടെ വിവിധ സാധ്യതകള്‍, ഡിജിറ്റല്‍ അനലിറ്റിക്‌സ്, ക്യാംപെയിന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ ക്രൈസിസ് മാനേജുമെന്റ് തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള പരിശീലനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

publive-image

ആഡ്ഫാക്‌ടേഴ്‌സിന്റെ ഡെല്‍ഹി, ബെംഗളൂരു ഓഫിസുകളില്‍ നിന്നുള്ള ആദ്യ 100 ജീവനക്കാരുടെ ആദ്യ ബാച്ച് പരിശീലനം ഇതിനകം ആരംഭിച്ചു. അക്കൗണ്ട് എക്‌സിക്യൂട്ടീവുമാര്‍ മുതല്‍ വൈസ് പ്രസിഡന്റുമാര്‍ വരെയുള്ളവര്‍ ഇതില്‍ പങ്കെടുക്കും. ഇതിന്റെ ആദ്യ ഘട്ടം 2020 ജൂണില്‍ സമാപിച്ച ശേഷം രണ്ടാം ഘട്ടത്തിനു തുടക്കമാകും.

ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങള്‍ക്കായി ഒരു ഐ.ടി. ഇതര കമ്പനി നടത്തുന്ന ഏറ്റവും വലിയ നീക്കമാണ് ആഡ്ഫാക്‌ടേഴ്‌സില്‍ നിന്നു തങ്ങള്‍ കാണുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച അപ്ഗ്രാഡ് സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മയാങ്ക് കുമാര്‍ പറഞ്ഞു.

രാജ്യത്തെ മുന്‍നിര പി. ആര്‍. സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി ‘ഭാവിയിലേക്കായി തയ്യാറായിരിക്കേണ്ടതുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ആഡ്ഫാക്‌ടേഴ്‌സ് സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മദന്‍ ‘ബഹല്‍ പറഞ്ഞു. ഡിജിറ്റല്‍ ‘ഭാവിയിലേക്ക് മാറാനുള്ള ഒരു മാര്‍ഗമായാവും ഇത് തങ്ങളുടെ ജീവനക്കാര്‍ക്ക് ഉപകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

2021 മാര്‍ച്ചോടു കൂടി തങ്ങളുടെ എല്ലാ ജീവനക്കാരും ഡിജിറ്റല്‍ മാര്‍ക്കറ്റിങിലും ആശയ വിനിമയത്തിലും പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലുള്ള യോഗ്യതകളുള്ളവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അറിവുകളും കഴിവുകളും തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയാണ് ഇന്നത്തെക്കാലത്ത് ആവശ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എം.ഐ.സി.എ. ചെയര്‍ പേഴ്‌സണ്‍ ഡോ. അനിത ബാസലിംഗപ്പ പറഞ്ഞു.

Advertisment