ന്യൂഡല്‍ഹി: പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനു ഡൽഹി എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രിവിട്ടു. പരീക്കർ ഞായറാഴ്ചയാണ് ആശുപത്രിവിട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം ഗോവയിലേക്കുപോകും.
പരീക്കറുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ രാവിലെ അത്യാഹിതവിഭാഗത്തിൽനിന്നും മാറ്റുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു- എയിംസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസമാണ് പരീക്കറെ എയിംസിൽ പ്രവേശിപ്പിച്ചത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന്റെ തുടര്‍പരിശോധനയ്ക്കും ചികില്‍സയ്ക്കുമായാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഗോവയിലെ ആശുപത്രിയിൽനിന്ന് അദ്ദേഹത്തെ സ്ഥിതി മോശമായതിനെ തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു ഡല്‍ഹിയിലേക്കു കൊണ്ടുവരികയായിരുന്നു.
യുഎസില്‍ ചികിത്സയ്ക്കു ശേഷം തിരിച്ചത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഉത്തരഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. എന്നാൽ വീണ്ടും നില വഷളായതിനെത്തുടർന്നാണ് അദ്ദേഹത്തെ എയിംസിലേക്കു മാറ്റികയായിരുന്നു.