Advertisment

''എന്റെ ജീവിതത്തില്‍ ഇത്രയും മാനിപ്പുലേറ്റീവും കള്ളനുമായിട്ടുള്ള വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല, അതിന് അവസരമുണ്ടാക്കി തന്നതില്‍ സന്തോഷം, എന്നെ നിങ്ങളാണ് വിളിച്ചത്, അല്ലാണ്ട് ഞാന്‍ വലിഞ്ഞു കേറി വന്നതല്ല..''

തന്റെ ജീവിതത്തില്‍ ഇത്രയും മാനിപ്പുലേറ്റീവും കള്ളനുമായിട്ടുമുള്ള വ്യക്തിയെ കണ്ടിട്ടില്ലെന്ന്  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പ്രവീണ്‍ പറയുന്നു. 

author-image
ഫിലിം ഡസ്ക്
New Update
35

തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയയ്‌ക്കെതിരെ കമ്മട്ടിപ്പാടം, അഞ്ചക്കള്ളകൊക്കാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ പ്രവീണ്‍. തന്റെ ജീവിതത്തില്‍ ഇത്രയും മാനിപ്പുലേറ്റീവും കള്ളനുമായിട്ടുമുള്ള വ്യക്തിയെ കണ്ടിട്ടില്ലെന്ന്  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പ്രവീണ്‍ പറയുന്നു. 

Advertisment

'' അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട്. അതിന്റെ അനുഭവം പങ്ക് വയ്ക്കുന്നു. ഇപ്പോ ആള്‍ക്കാരുടെ സിംപതി പിടിച്ച് വൈറലായ ഒരു വ്യക്തിയാണ് മെയിന്‍ കഥാപാത്രം പേര് നിഷാദ് കോയ , പിന്നെ 'എന്റെ വാല്യൂ' എന്താന്ന് ചോയിച്ച പുതിയ ഒരു നിര്‍മാതവും എന്തോ റഫീഖ് എന്ന് എങ്ങാണ്ടുമാണ് പേര്, രണ്ട പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളിനേം വച്ചോണ്ട്. 

സംഭവം ഞാന്‍ വെറും പൊട്ടനാണ്, അത്രേം വിവരമൊന്നുമില്ല. അത് സമ്മതിക്കുന്നു. അതോണ്ട് ഞാന്‍ ഇത്രേം എങ്കിലും ചെയ്തില്ലേല്‍ എങ്ങനാ ശരിയാകുക. കാരണം എന്നെ നിങ്ങളാണ് വിളിച്ചത്. അല്ലാണ്ട് ഞാന്‍ വലിഞ്ഞു കേറി വന്നതല്ല. പിന്നെ ഇട്ടു വലിപ്പിച്ച് വലിപ്പിച്ച്  അവസാനം മേല്‍ പറഞ്ഞ മെയിന്‍ കഥാപാത്രത്തിനോട് കെഞ്ചി വരെ പറഞ്ഞു. ചേട്ടാ അറ്റ്ലീസ്റ്റ് വാടക അടയ്ക്കാനുള്ള പൈസയെങ്കിലും തരാന്‍. (വിളിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇപ്പോ തരും, അത് എല്ലാം സെറ്റാണ്, ഇന്ന് വൈകിട്ട്.. നാളെ ഉച്ചയ്ക്ക്...എന്ന നാടകം). അതിന്റെ ഇടയില്‍ യാതൊരു ബന്ധുമില്ലാത്ത ആളുടെ പേരും പറഞ്ഞു എന്നെ പുറത്താക്കുന്നു. അടുത്ത ദിവസം പിന്നേം വിളിക്കുന്നു. വെറും മണ്ടനായ ഞാന്‍ പിന്നേം കേറി തല വച്ച് കൊടുക്കുന്നു. അതൊക്കെ കഴിഞ്ഞു. ഇന്നലെ ഞാന്‍ പിന്നേം പുറത്താക്കപെടുന്നു.

മിസ്റ്റര്‍ റൈറ്റര്‍, താങ്കള്‍ ലാസ്റ്റ് ഇന്റര്‍വ്യൂല്‍ കിടന്ന് പറഞ്ഞ ഒരു കാര്യമില്ലേ കഷ്ടപ്പാടിന്റേം യാതനയുടെയും ഓക്കെ വച്ച് കാച്ചിയ മറ്റേ ഡയലോഗ്. അതൊക്കെയൊന്ന് കണ്ണാടി നോക്കി പറയട്ടോ, ഇതു താന്‍ തന്നെ രണ്ട് തവണ എനിക്ക് ഉറപ്പ് തന്നിട്ട് അത് പാലിക്കാതെ എന്നെ ഊക്കിയത് കൊണ്ട് മാത്രം ആണുട്ടോ, വേറെയൊന്നും കൊണ്ടുമല്ല. താങ്കള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിളിക്കുന്നതും കാത്തു ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ട്. വരുമ്പോള്‍ ഒരു മിസ്‌കാള്‍ എങ്കിലും വിടണം.

പിന്നെ ഇതുവരെയുള്ള ജീവിതത്തില്‍ വച്ച് ഇത്രേം മാനിപ്പുലേറ്റീവും  കള്ളനും ആയിട്ടുള്ള വ്യക്തി ഞാന്‍ കണ്ടിട്ടില്ല. അതിന് അവസരം ഉണ്ടാക്കി തന്നതില്‍ ഒരു സന്തോഷമൊക്കെയുണ്ട്. പിന്നെ എന്റെ വാല്യു ചോയിച്ച ചെട്ട(റ്റ)യോട് ആദ്യ പടം= കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന, ദിവന്‍ജിമൂല, തമ്പുരാന്‍ എഴുന്നള്ളി, ഇന്‍സൈഡ് മൈ ഹെഡ്, പോച്ചര്‍, അഞ്ചക്കള്ളകൊക്കാന്‍ തത്കാലം എനിക്ക് ഇത്രേം വാല്യു മതി നീ തരാന്‍ നിക്കണ്ട. 

അപ്പൊ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും ഉണ്ടാവും നല്ലയൊരു സിനിമ ആകട്ടെ. പിന്നെ ഈ സിനിമയില്‍ ഭാഗമാകാന്‍ പോകുന്ന വാല്യൂ ഇല്ലാത്ത ബാക്കി ആക്ടേഴ്സ്/ആക്ട്രസസ് അവസാനം കിട്ടുമെന്ന് വിചാരിച്ചു ആത്മാര്‍ഥയുടെ നിറകുടമാകണ്ടാ  അനുഭവിക്കും...''

Advertisment