കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വെളിപ്പെടുത്തി നടൻ കാളി വെങ്കട്ട്. കോവിഡ് പിടിപെട്ട് ഓക്സിജൻ ലെവൽ 84 എത്തിയപ്പോഴും ആശുപത്രിയിൽ കിടക്ക കിട്ടാതെ വീട്ടിൽ കഴിയുകയായിരുന്നുവെന്ന് നടൻ പറയുന്നു. സുഹൃത്തായ ഡോക്ടർ വഴിയാണ് രക്ഷ നേടിയതെന്നും 22 ദിവസങ്ങൾക്കു ശേഷമാണ് കോവിഡ് നെഗറ്റീവ് ആയതെന്നും താരം പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തിൽ ഞാനും വീണുപോയി. കഴിഞ്ഞ 22 ദിവസങ്ങളിൽ എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
ഒരുതവണ ഓക്സിജൻ ലെവൽ 94 എത്തി. എന്നാൽ അപ്പോഴൊന്നും ആശുപത്രിയിൽ പോകുന്ന കാര്യം ചിന്തിച്ചില്ല. എന്നാൽ 84 എത്തിയപ്പോൾ കാര്യങ്ങൾ വഷളായി. അഡ്മിറ്റാകാൻ ആശുപത്രിയിലേയ്ക്ക് ചെന്നപ്പോൾ അവിടെ കിടക്കയുമില്ല. എന്റെ സുഹൃത്ത് ഒരു ഡോക്ടർ ഉണ്ട്. രോഗം ബാധിച്ചപ്പോൾ മുതൽ എന്നെ സഹായിച്ചുകൊണ്ടിരുന്നത് അദ്ദേഹമാണ്.
ആശുപത്രി ഇല്ലാതായ സാഹചര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. മരുന്നുകൾ കഴിച്ചു. അങ്ങനെയാണ് ഇതിൽ നിന്നും രക്ഷപ്പെട്ടത്.