Recommended
പുതിയ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് മുന്നിൽ വെല്ലുവിളികൾ ഏറെ. ഐ.എ.എസുകാരുടെ തമ്മിലടിയും ചേരിപ്പോരും തീർക്കുക ആദ്യ കടമ്പ. ഇടഞ്ഞുനിൽക്കുന്ന പ്രശാന്തിനെയും സംഘത്തെയും അനുനയിപ്പിക്കുക എളുപ്പമല്ല. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഐ.എ.എസുകാരുടെ മെല്ലെപ്പോക്കിന് പരിഹാരം കാണണം. വിവാദത്തിനല്ല, വികസനത്തിന് മുൻഗണനയെന്ന് ജയതിലക്. പുതിയ ചീഫ്സെക്രട്ടറി ഭരണത്തിന്റെ മുഖച്ഛായ മാറ്റുമോ ?
കൊലപാതകങ്ങളുടെ കേന്ദ്രമായി കേരളം. ഒമ്പതു വർഷത്തിനിടെ കേരളത്തിലുണ്ടായത് 3070 കൊലപാതകങ്ങൾ. ക്വട്ടേഷനും ലഹരിയും സാമ്പത്തികവുമെല്ലാം കാരണങ്ങൾ. ഏറ്റവും കൊലപാതകങ്ങൾ തലസ്ഥാനമായ തിരുവനന്തപുരത്ത്. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിലും കൊലപാതകങ്ങൾ അനവധി. പക തീർക്കാൻ കൊന്നുതള്ളുന്നവരുടെ നാടായി കേരളം
എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ ആർക്കും ചെറുക്കാനാവില്ല. പ്രായംകൊണ്ടും ദേശിയതലത്തിലെ പ്രവർത്തന പരിചയംകൊണ്ടും പരിഗണിക്കപ്പെടാൻ യോഗ്യൻ ബേബി തന്നെ. ബേബിയുടെ സ്ഥാനം ഉറപ്പിക്കാൻ പിണറായി വിജയൻ കനിയണം. പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ പരിഗണിക്കുന്നതിലും എതിർപ്പില്ല. ആര് നയിക്കണമെന്ന് പിണറായി തീരുമാനിക്കും
സിപിഎം പോളിറ്റ് ബ്യൂറോയിലെ 2 ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ അർഹരായ നേതാക്കളിൽ കെ.കെ ശൈലജയും. പിബിയിലെ വനിതാ നേതാക്കൾ കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും സീനിയറും ശൈലജ തന്നെ. പിണറായിയുടെ അനിഷ്ടം പ്രകടമായാൽ ശൈലജയുടെ സാധ്യത മങ്ങും. മഹാരാഷ്ട്രയിൽ നിന്നുളള മറിയം ധാവ്ളക്കും തമിഴ്നാട്ടിൽ നിന്നുളള യു.വാസുകിക്കും സാധ്യതകളേറെ. സംസ്ഥാന നേതൃത്വം ശൈലജയെ വാഴ്ത്തുമോ തള്ളുമോ ?
മോഹൻലാൽ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് കഴിച്ചതിലെ വിവാദത്തിൽ കടുത്ത നിലപാടുമായി ബി.ജെ.പി. ഒരു സുഹൃത്തിൻ്റെ രോഗശമനത്തിനായി പ്രാർത്ഥിക്കുന്നതിനെ വിവാദമാക്കുന്നത് മോശമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. മമ്മൂട്ടി ഒരിക്കലും വഴിപാട് നടത്തണമെന്ന് ആവശ്യപ്പെടില്ല. കാരണം, മമ്മൂട്ടിയും അടിയുറച്ച ഇസ്ലാം മതവിശ്വാസിയാണ്. അതിനാൽ തൗബ ചെയ്യേണ്ടതില്ലെന്നും ബിജെപി
സി.പി.എം 24ാം പാർട്ടി കോൺഗ്രസിൽ കേരളത്തിൽനിന്ന് ആരൊക്കെ ? കേന്ദ്ര കമ്മിറ്റിയിലെ മൂന്ന് ഒഴിവുകളിൽ മന്ത്രി മുഹമ്മദ് റിയാസും പി.കെ.ബിജുവും സ്ഥാനം ഉറപ്പിച്ചു. മന്ത്രി എം.ബി.രാജേഷ്, ഡോ.ടി.എൻ.സീമ, ജെ.മേഴ്സിക്കുട്ടിയമ്മ, പി.കെ.സൈനബ എന്നിവരും പരിഗണനയിൽ. മന്ത്രി സജി ചെറിയാനെയും പരിഗണിക്കണമെന്ന് ആവശ്യം. ഒറ്റ ഒഴിവിൽ ആർക്ക് വീഴും നറുക്ക് ?
തൊഴിലാളികളെ മറന്ന തൊഴിലാളി പ്രസ്ഥാനം ! ആശാ വർക്കർമാരുടെ സമരത്തെ പുച്ഛിക്കുന്ന സിപിഎം നേതാക്കൾ പാർട്ടി വിരുദ്ധരെന്ന് പരക്കെ വിമർശനം. സമരക്കാരെ അംഗീകരിക്കണമെങ്കിൽ യൂണിയന്റെ പിൻബലം വേണമെന്ന സിപിഎം നിലപാടിനോട് സിപിഐക്കു പോലും പരിഹാസം. അധികാരത്തിലെത്തുമ്പോൾ ചോരുന്ന വർഗബോധം ഇനി സിപിഎമ്മിനെ തുണയ്ക്കില്ല
ലഹരിമാഫിയയ്ക്കെതിരായ ഓപ്പറേഷനിൽ പിടിയിലാവുന്നത് പരൽമീനുകൾ മാത്രം. വൻ സ്രാവുകൾ സ്വതന്ത്രമായി നീന്തിത്തുടിക്കുന്നു. കേരളത്തിൽ നടക്കുന്നത് കോടാനുകോടികളുടെ ലഹരിവ്യാപാരം. മാഫിയ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും യുവാക്കളെയും. ഒരുവർഷത്തിനിടെ പിടികൂടിയ എം.ഡി.എം.എയുടെ അളവിൽ 1300% വർദ്ധന. ലഹരിയൊഴുക്ക് നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിന്റെ ഭാവി അപകടത്തിലാവും