റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1402 പേർ. 1775 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86. 94 ശതമാനമായി ഉയർന്നു. അതേസമയം, 38 കോവിഡ് മരണവും രേഖപ്പെടുത്തി. 281 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ സൗദിയുടെ കിഴക്കന്‍ മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
മക്ക റീജിയണില്‍ 268 , അസീര്‍ മേഖലയില്‍ 259, റിയാദ് പ്രൊവിന്സ് 208, ജിസാന്‍ 141, അല്‍ ഖസീം 139, ഹൈല്‍ 87, മദീന 71, നജ്റാന്‍ 49 അല്‍ ബഹാ 23, തബൂക് 21, നോര്‍തെര്ന്‍ബോര്‍ഡര്‍ 2, അല്‍ജൌഫ് 2 തുടങ്ങിയ പ്രൊവിന്‍സുകളില്‍ ആണ് കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 33,752 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1892 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 285,793 ഉം മരണസംഖ്യ 3093 ഉം രോഗമുക്തി നേടിയവർ 248,948 ആയി.
സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഏഴു വരെ രാജ്യത്ത് ഇതുവരെ ആകെ 36,84,716 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,299 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ 19,294,348 മരണസംഖ്യ, , 718,339, രോഗമുക്തി നേടിയത്, 12,386,769 ചികിത്സയില്‍ ഉള്ളവര്‍ 6,189,240.