ഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരം അവതരിപ്പിച്ച മാറ്റം വരുത്തിയ ബില്ലുകൾ ലോക്സഭ പാസാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടം 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ (രണ്ടാം) സംഹിത, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളാണ് ലോക്സഭ പാസാക്കിയത്. ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവും പരിഷ്ക്കരിക്കാനുള്ളതാണ് ഈ ബില്ലുകൾ. ആഭ്യന്തരമന്ത്രിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.