പൊളിറ്റിക്സ്
ആരോഗ്യമേഖല തകർത്തുവെന്നാരോപിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസിന്റെ വ്യാപക പ്രതിഷേധം. ദുർബലമായ ന്യായീകരണങ്ങൾ നിരത്തിയ സിപിഎമ്മിന്റെ പതിവ് പ്രതിരോധശൈലി ഇക്കുറി ഏശിയില്ല. വീണ ജോർജ് രാജിവെക്കേണ്ടതില്ലെന്ന എം.വി ഗോവിന്ദന്റെ നിലപാടിനെ പിന്തുണച്ച് മറ്റ് മന്ത്രിമാരും. 'നമ്പർ വൺ' ആരോഗ്യമേഖലയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നും സിപിഎം ആരോപണം
സർക്കാരിന്റെ പതനത്തിനുള്ള വഴിയൊരുക്കി ആരോഗ്യവകുപ്പ് ! ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലും കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണുണ്ടായ മരണവും അതീവ ഗൗരവതരം. പിണറായി സർക്കാരിനെ തുടർ ഭരണത്തിലേക്ക് നയിച്ച ആരോഗ്യവകുപ്പ് തന്നെ ഇക്കുറി വിനാശത്തിനും കാരണമാകും. മന്ത്രി വീണ ജോർജിന് വകുപ്പിൽ റോളില്ല, ഭരണം പ്രൈവറ്റ് സെക്രട്ടറിയെന്ന് ആക്ഷേപം
കേരളാ സർവകലാശാല രജിസ്ട്രാറിന്റെ സസ്പെൻഷനോടെ സർക്കാർ - ഗവർണർ പോരാട്ടം പുതിയ തലത്തിലേക്ക്. വൈസ് ചാൻസലറുടെ നടപടിക്ക് മറുപണി കൊടുക്കാനുള്ള ആലോചനയിൽ മന്ത്രിമാരും മുഖ്യമന്ത്രിയും. സസ്പെൻഷനെതിരെ അനിൽ കുമാർ നിയമനടപടിക്ക് പോയാൽ സർക്കാർ വിസിക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ്. രാജ് ഭവന്റെ നീക്കത്തെ വെല്ലുവിളിയായി സർക്കാർ സ്വീകരിച്ചാൽ പോരാട്ടം കടുക്കും
കാരണവര്‍ കൊലക്കേസിലെ ഷെറിനെ ഏതു വിധേനയും പുറത്തിറക്കാന്‍ അരയും തലയും മുറുക്കി സര്‍ക്കാര്‍. ജയില്‍ മോചന ശുപാര്‍ശ വീണ്ടും ഗവര്‍ണര്‍ക്ക് നല്കി. ഇനി ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാവില്ല. ഷെറിന്റെ മോചന ശുപാര്‍ശ അംഗീകരിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ കേസിനുപോയേക്കും. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരില്‍ പുതിയൊരു തലം തുടങ്ങുന്നു
നമ്പർ വണ്ണിലും കല്ലുകടി ! ആരോഗ്യ കേരളത്തിൻെറ ദുരവസ്ഥ തുറന്നുകാട്ടിയ ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വാദങ്ങളെ പ്രതിരോധിക്കാൻ നേരിട്ട് ഇറങ്ങി മുഖ്യമന്ത്രി. ഒപ്പം വീണ ജോർജിന്റേയും ഇടത് മാധ്യമപ്രവർത്തകരുടേയും 'രക്ഷാപ്രവർത്തനം'. മുഖ്യമന്ത്രി അടക്കം വിമർശിക്കുമ്പോഴും മാറ്റിവെച്ച ശസ്ത്രക്രിയകൾ വീണ്ടും തുടങ്ങിയത് ഹാരിസിന്റെ ഇടപെടലുകൊണ്ട് മാത്രം
രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതോടെ കൂത്തുപറമ്പ് വെടിവെയ്പ്പ് മറന്ന് എം.വി ജയരാജൻ. വെടിവെയ്പ്പിൽ രവാഡയുടെ സാന്നിധ്യം ഓർമിപ്പിച്ച് പി ജയരാജനും. സിപിഎമ്മിൽ ഭിന്നസ്വരങ്ങൾ ഉയർന്നതോടെ ന്യായീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട എം.വി ജയരാജന് വ്യാപക വിമർശനം. വെടിവെയ്പിന് കാരണക്കാരായ എം.വി രാഘവനേയും ഉദ്യോഗസ്ഥരെയും ഇപ്പോൾ ന്യായീകരിക്കേണ്ട ഗതികേടിൽ സിപിഎം
മത-സാമുദായിക സംഘടനകളോടുളള കോൺഗ്രസിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്. മത-സമുദായിക സംഘടനകളോട് വിധേയത്വം ആവശ്യമില്ല. നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതിലും പരോക്ഷ വിമർശനം. നെഹ്റുവിന്റെ ആശയങ്ങളിൽ നേതാക്കൾ വെള്ളം ചേർക്കുന്നുവെന്നും കുറ്റപ്പെടുത്തൽ. യുവാക്കളെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും ആരോപണം
പി.വി അൻവർ യു.ഡി.എഫിലേക്ക് ? രാഷ്ട്രീയകാര്യസമിതിയിൽ വീണ്ടും ആവശ്യം ഉന്നയിച്ച് കെ സുധാകരൻ
സിപിഎം - ആർ.എസ്.എസ് ബന്ധം വിളിച്ചുപറഞ്ഞ എം.വി ഗോവിന്ദന് സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. പ്രസ്താവന രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്നും ജനങ്ങൾക്കിടയിൽ സംശയങ്ങളുണ്ടാക്കിയെന്നും വിമർശനം. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യങ്ങളും സാമുദായിക ധ്രൂവീകരണവും. അൻവറിനെ മത്സരിപ്പിച്ചത് യു.ഡി.എഫിന്റെ തന്ത്രം. ഇടതുപക്ഷത്തുളളവർ പോലും അൻവറിനെ വിശ്വസിച്ചുവെന്നും സിപിഎം വിലയിരുത്തൽ