പൊളിറ്റിക്സ്
നിലമ്പൂരിലെ ജനവിധിക്ക് ശേഷം അടിമുടി അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റിയേക്കും. നേതൃമാറ്റം തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ഡി.സി.സികളും നിർജീവമെന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ. സമഗ്ര അഴിച്ചുപണിയെ എതിർത്ത് പ്രധാന നേതാക്കൾ. ശശി തരൂരിനോടുള്ള സമീപനത്തിനും തീരുമാനമായേക്കും
രാജ്ഭവനിൽ കണ്ട ഭാരതാംബ വിവാദം കെട്ടിച്ചമച്ചതോ ? സർക്കാരും ഗവർണറും തമ്മിലുള്ള അന്തർധാര എന്ന് സംശയം. ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനം ഗൗരവമായി കാണുമെന്ന് പറഞ്ഞ ഗവർണർ ഇപ്പോൾ അനങ്ങുന്നില്ല. ഭാരതാംബയുടെ ചിത്രം ഉണ്ടെന്ന് അറിഞ്ഞിട്ടും ശിവൻകുട്ടി പോയത് സംശയം സജീവമാക്കുന്നു. നിലമ്പൂർ വോട്ടെടുപ്പ് ദിവസം ആർഎസ്എസ് ബന്ധം വഴിതിരിച്ച് വിടാനോ ഭാരതാംബ വിവാദം ?
അടുത്ത പോലീസ് മേധാവി ആരാവും എന്നതിൽ കട്ട സസ്പെൻസ്. 30 വർഷം സർവീസ് തികയാത്ത അജിത്ത് കുമാറിനെ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് കേരളം. പറ്റില്ലെന്ന് യുപിഎസ്സി. കേന്ദ്ര 3അംഗ പട്ടികയിൽ നിന്നെ നിയമനം പറ്റൂ. 3 പേരും സർക്കാരിൻ്റെ ഇഷ്ടക്കാരല്ല. നിയമിച്ചാൽ 2 വർഷം കഴിയാതെ മാറ്റാനും പറ്റില്ല. താത്കാലിക ഡിജിപിക്കായും സർക്കാർ ആലോചന. ഡിജിപി നിയമനം സർക്കാരിന് ഊരാക്കുടുക്ക് ആവുമ്പോൾ
നിലമ്പൂരിൽ സിപിഎം - ആർഎസ്എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തണം: റസാഖ് പാലേരി
കോൺഗ്രസിന്റെ വർഗീയകൂട്ടുകെട്ട് വിവാദമാക്കി പൊലിപ്പിച്ച സിപിഎമ്മിന് പാർട്ടി സെക്രട്ടറി വക കിട്ടിയത് മുട്ടൻപണി. എം.വി ഗോവിന്ദൻ ഉന്നയിച്ച ആർ.എസ്.എസ് ചങ്ങാത്ത പരാമർശം യാദൃശ്ചികമല്ല. എം.സ്വരാജിൻെറ തോൽവി ഉറപ്പിക്കാനെന്നും സിപിഎമ്മിൽ വിമർശനം. ഗോവിന്ദൻ ലക്ഷ്യംവെച്ചത് മുഖ്യമന്ത്രിയേയും. വോട്ടെടുപ്പിൻെറ തൊട്ടുതലേന്നുളള വിവാദ പ്രസ്താവന അത്രമേൽ നിഗൂഢം !
ഗവർണറുമായുള്ള അനുനയം തീരുന്നു. രാജ്ഭവനെ ആർ.എസ്.എസ് ശാഖയാക്കരുതെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി. ഭാരതാംബയുടെ ചിത്രം ഔദ്യോഗികമല്ല. ചിത്രത്തിലുള്ളത് ഇന്ത്യൻ ഭൂപടവും പതാകയുമല്ല. ചിത്രം ഔദ്യോഗികമാക്കുന്നത് ആർ.എസ്.എസ് പ്രോജക്ടിന്റെ ഭാഗം. ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഏകീകരിക്കാനുള്ള ശ്രമമെന്നും പിണറായി. സർക്കാർ - ഗവർണർ മധുവിധു കാലം കഴിയുന്നു
സർവകലാശാലകളുടെ ചാൻസലർ റബർ സ്റ്റാംമ്പല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാരിൽ നിന്ന് ലഭിക്കാനുളള പണം ലഭ്യമാക്കാമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണറുടെ ഉറപ്പ്. വിദ്യാർത്ഥി രാഷ്ട്രീയത്തിന് തടയിടാനും ഗവർണറുടെ നീക്കം. അധ്യാപക നിയമനത്തിന് വി.സിമാർ മുൻകൈ എടുക്കണമെന്ന നിർദ്ദേശം രാജ്ഭവൻെറ താൽപര്യം നടപ്പിലാക്കാനെന്നും വിമർശനം. വിഷയത്തിൽ സിപിഎമ്മിന് മൗനം
നിലമ്പൂരിൽ അഭ്യൂഹങ്ങൾ അടങ്ങുന്നില്ല. സമസ്ത അദ്ധ്യക്ഷനെ സന്ദർശിച്ച് അൻവർ. സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിക്കാതെ പിണറായിയെയും സതീശനെയും വിമർശിച്ച് രംഗത്ത്. കൊട്ടിക്കലാശം ഒഴിവാക്കി ഭവനസന്ദർശനം നടത്താനും തീരുമാനം. തിരയൊടുങ്ങാത്ത ആവേശ കടലിരമ്പമായി നിലമ്പൂരിലെ കൊട്ടിക്കലാശം