Advertisment

‘എ. എച്ച് വിശ്വനാഥ് സഖ്യസർക്കാരിനെ ചതിച്ചയാൾ’ ; രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച് വീട്ടിലിരിക്കാൻ അദ്ദേഹത്തിന്‌ സമയമായെന്ന് ഡികെ ശിവകുമാർ

New Update

ബെംഗളൂരു : ഹുൻസൂരിലെ ബിജെപി സ്ഥാനാർഥി എ.എച്ച് വിശ്വനാഥ് സഖ്യസർക്കാരിനെ പിന്നിൽ നിന്നു കുത്തിയയാളെന്ന് കോൺഗ്രസ് എംഎൽഎ ഡി.കെ ശിവകുമാർ. മൈസൂരു ഹുൻസൂരിലെ കോൺഗ്രസ് സ്ഥാനാർഥി എച്ച്.പി മഞ്ജുനാഥിനു വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കോൺഗ്രസ്–ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്കു കൂട്ടു നിന്ന് വിശ്വനാഥിനെ ദൾ ടിക്കറ്റ് നൽകി വിജയിപ്പിച്ചത് ദേവെഗൗഡയും കുമാരസ്വാമിയും ചേർന്നാണ്. അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച് വീട്ടിലിരിക്കാൻ സമയമായെന്നും ശിവകുമാർ പറഞ്ഞു. സി.സോമശേഖറാണ് ഇവിടെ ദൾ സ്ഥാനാർഥി.

പ്രചാരണത്തിനായി കർണാടക പിസിസി തയാറാക്കിയ താരപ്രചാരകരുടെ ലിസ്റ്റിൽ ഇടം നേടാതിരുന്ന ശിവകുമാറിന്റെ അസാന്നിധ്യം സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്തിരുന്നു. കള്ളപ്പണം വെളിപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ശിവകുമാർ തിഹാർ ജയിലിൽ നിന്നെത്തിയ ശേഷം 2 തവണ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇതു കാരണമാണ് ഇദ്ദേഹത്തെ പ്രചാരണ ഉത്തരവാദിത്തം ഏൽപിക്കാത്തത് എന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം.

അതേ സമയം കേസ് നേരിടുന്നതിനാലാണെന്ന് മറു വാദവും ശക്തമായിരുന്നു. എന്നാൽ കോൺഗ്രസിനുള്ളിൽ ആപൽബാന്ധവന്റെ പ്രതിഛായ കൂടിയുള്ള ശിവകുമാർ കഴിഞ്ഞ ദിവസം ഹൊസ്കോട്ടെയിൽ പാർട്ടി സ്ഥാനാർഥി പത്മാവതിയുടെ പ്രചാരണ വേദിയിൽ സിദ്ധരാമയ്യയ്ക്ക് ഒപ്പം പ്രത്യക്ഷപ്പെട്ടതോടെ എല്ലാ അഭ്യൂഹങ്ങൾക്കും തിരശ്ശീല വീണു.

 

Advertisment