Advertisment

2014ല്‍ മരിച്ച ഗുരുവിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ശിഷ്യന്‍മാര്‍ ; ഗുരു മരിച്ചതല്ല, ധ്യാനത്തിലാണ് ; തിരിച്ചു വരുമെന്ന് ഉറപ്പുണ്ട് ; മൃതദേഹം ദഹിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ശിക്ഷ്യന്‍മാര്‍ പറയുന്നത് ഇങ്ങനെ..

New Update

ലുധിയാന: ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച്‌ അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വര്‍ഷങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നത്. 2014 ജനുവരി 29നാണ് ഇയാൾ മരിച്ചത്. മൃതദേഹം സംസ്‌കരിക്കില്ലെന്നും അദ്ദേഹം തിരിച്ചുവരുമെന്നും ഉറപ്പുണ്ടെന്ന് അറിയിച്ച ശിഷ്യന്മാർ മൃതദേഹം സൂക്ഷിച്ച് വെക്കുകയായിരുന്നു.

Advertisment

publive-image

പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൃതദേഹം 15 ദിവസത്തിനുള്ളില്‍ ദഹിപ്പിക്കണമെന്ന് ഡിസംബറിൽ വിധിച്ചിരുന്നു. എന്നാല്‍, നേതാവ് സമാധിയിലാണെന്നും മൃതദേഹം വിട്ടുതരില്ലെന്നും അധികൃതർ അറിയിച്ചു.

എഴുപതുകാരനായ ഗുരുവിന്റെ ധ്യാനം പൂര്‍ത്തിയാകുന്നതുവരെ ശരീരം ഫ്രീസറില്‍ നിന്ന് മാറ്റാനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് പ്രസ്ഥാന വക്താവ് സ്വാമി വിശാലാനന്ദയാണ് അറിയിച്ചത്. മാസം തോറും നടക്കുന്ന ഒത്തുചേരലിൽ അഷു ബാബ ആയേംഗേ… (അഷു ബാബ വരും) എന്നു തുടങ്ങുന്ന ഗാനവും ആലപിക്കുന്നുണ്ട്.

Advertisment