ഡൽഹി: ഡൽഹിയിലെ മംഗോൾപുരിയിൽ 45 കാരന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ചോര പുരണ്ട കത്തിയുമായി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.
സമീർ എന്ന പ്രതിയെ ഉടൻ തന്നെ മംഗോൾപുരി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഷബാനയെ (40) അയൽവാസി സഞ്ജയ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ശനിയാഴ്ച രാവിലെ ഭാര്യയുമായി തർക്കമുണ്ടായതിന് ശേഷം സമീർ ഭാര്യയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മംഗോൾപുരിയിലെ ഐ-ബ്ലോക്കിലെ താമസസ്ഥലത്തോട് ചേർന്ന് കിടക്കുന്ന മുറിയിൽ കുത്തേറ്റ ഷബാന രക്തം വാർന്ന് കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചോദ്യം ചെയ്യലിൽ, താൻ തൊഴിൽരഹിതനാണെന്നും മദ്യപാന ശീലത്തെ ചൊല്ലി ശബാനയുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നും സമീർ വെളിപ്പെടുത്തി. ഏകദേശം ഒരു മാസം മുമ്പ് ഭാര്യ തന്നെ വീട്ടിൽ നിന്ന് പുറത്താക്കി, അതിനുശേഷം തെരുവുകളിൽ താമസിക്കുകയായിരുന്നു.