Advertisment

ഏതൊരു ജനാധിപത്യ സംവിധാനത്തിലും കൊലപാതകമെന്നത് വലിയ കുറ്റകൃത്യം തന്നെയാണ്. ഇത്തരമൊരു കുറ്റകൃത്യത്തെ ആഘോഷിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല; ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മീനാക്ഷി ലേഖി

New Update

ഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഒരു കുറ്റകൃത്യവും ആഘോഷിക്കുന്നത് ശരിയല്ലെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ഏതൊരു ജനാധിപത്യ സർക്കാരിന്റെയും അധികാര പരിധിക്കുള്ളിൽ കൊലപാതകമെന്നത് നീതീകരിക്കാനാകാത്ത കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ മീനാക്ഷി ലേഖി, കാനഡ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisment

publive-image

‘‘ഏതൊരു ജനാധിപത്യ സംവിധാനത്തിലും കൊലപാതകമെന്നത് വലിയ കുറ്റകൃത്യം തന്നെയാണ്. ഇത്തരമൊരു കുറ്റകൃത്യത്തെ ആഘോഷിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കാനഡയിൽ ഇതുമായി ബന്ധപ്പെട്ട നടന്ന എല്ലാക്കാര്യങ്ങളും നിയമത്തിന്റെ പരിധിക്കുള്ളിൽ വരുന്നതും ക്രമസമാധാനവുമായി ബന്ധപ്പെട്ടതുമാണ്. കാനഡ സർക്കാർ ഉചിതമായ നടപടി ഉറപ്പാക്കണം’ – മീനാക്ഷി ലേഖി എഎൻഐയോടു പറഞ്ഞു.

ഖലിസ്ഥാൻ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതു കാന‍ഡ–ഇന്ത്യ ബന്ധത്തിനു ഗുണം ചെയ്യില്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മുന്നറിയിപ്പു നൽകിയിരുന്നു. വോട്ടുബാങ്ക് മുന്നിൽ കണ്ടാണ് ഇതനുവദിക്കുന്നത്. വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇതുപോലെ അവസരങ്ങൾ നൽകുന്നത് ഉഭയകക്ഷി ബന്ധത്തിനു ഗുണകരമല്ല. നേരത്തേയും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ പരാമർശത്തെ ജയശങ്കർ തള്ളിക്കളഞ്ഞിരുന്നു.

രക്തം പുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയർത്തിനിൽക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകൾ ചൂണ്ടുന്നവരെ ചിത്രീകരിച്ച ഫ്ലോട്ടിന്റെ വിഡിയോ സമീപദിവസങ്ങളിലാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണർ കാമറൺ മക്കെ സംഭവത്തെ അപലപിച്ചു.

Advertisment