Advertisment

കോവിഡ് 19 : തൃശ്ശൂര്‍ ജില്ലയിൽ 3088 പേര്‍ നിരീക്ഷണത്തില്‍ . കളക്ടർ എസ് ഷാനവാസ്.

New Update

തൃശ്ശൂർ : കൊറോണ -കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 3088 പേരാണ് നിരീക്ഷണത്തിലുളളത് ജില്ലാ കളക്ടർ എസ് ഷാനവാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

3053 പേർ സ്വന്തം വീടുകളിലും 35 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണ ത്തിലുളളത്.

Advertisment

publive-image

പത്ത് പേരെ 18 തിയതി ബുധനാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു വിട്ടയച്ചു. മാർച്ച് രക്ത സാമ്പി ളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതു വരെ ജില്ലയിൽ 336 സാമ്പിളുകളിൽ 308 എണ്ണത്തി ന്റെയും ഫലം ലഭിച്ചു. മാർച്ച് 18 ലെ 28 എണ്ണത്തിന്റെയും ഫലം നെഗറ്റീവാണ്. തൃശൂർ മെഡി ക്കൽ കോളേജിൽ പരിശോധിച്ച ഏഴ് സാമ്പിളുകളും ആലപ്പുഴയിൽ പരിശോധിച്ച 21 സാമ്പി ളുകളും നെഗറ്റീവാണ്.

ഇനി വരുന്ന രണ്ടാഴ്ച കോവിഡിന്റെ വ്യാപനത്തിന് സാധ്യതയുളളതിനാൽ വളരെയധികം ജനങ്ങൾ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ടെന്ന് കളക്ടർ അറിയിച്ചു.ശക്തമായ സാമൂഹ്യ നിയന്ത്രണം പുലർത്തണം. ഈ സാഹചര്യത്തിൽ  ക്രിസ്ത്യൻ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർത്ഥനയും ജുമാമസ്ജിദുകളിലെ വെളളിയാഴ്ച നമസ്‌ക്കാരവും അടുത്ത രണ്ടാഴ്ചത്തേക്ക് കഴിയുന്നതും അതത് പള്ളി - മഹല്ല് കമ്മിറ്റികൾ ഒഴിവാക്കണമെന്നും.ജനങ്ങൾ ഒത്തുചേരുന്നത് ഒഴിവാക്കി ആരാധനകൾ ചടങ്ങ് മാത്രമായി നടത്താനും. ഇക്കാര്യത്തിൽ വിവിധ മത-സാമുദാ യിക നേതാക്കളുമായി നടത്തിയ ചർച്ചയിൽ അവർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് കളക്ടർ പറഞ്ഞു.

പാലിയേക്കര ടോൾപ്ലാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെയ്ക്കുന്നതിന് വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. കേന്ദ്ര സർക്കാർ സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കി. ജില്ലയിൽ പരമാവധി സാനിറ്റൈസർ ഉൽപാദിപ്പിച്ച് വിതരണം നടത്താനാണ് ശ്രമം. ഇത് ഉൽപാദിപ്പിക്കു ന്നതിന് ലൈസൻസുളള സ്ഥാപനങ്ങളിൽ നിന്ന് വില നിശ്ചയിച്ച് വിതരണക്കാർ വഴി പൊതുജ നങ്ങൾക്ക് ലഭ്യമാക്കുവാനും ഇതോടെ കുറഞ്ഞ വിലയിൽ സാനിറ്റൈസർ ലഭ്യമായി തുടങ്ങും.

തുണി ഉപയോഗിച്ച് മാസ്‌ക് നിർമ്മിക്കുന്നതിനുളള ശ്രമം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ധാരാളം തുണികൾ സംഭാവനയായി ലഭിക്കുന്നുണ്ട്.ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 1465 വാർഡുകളിലും വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ നടക്കാനിരിക്കുന്ന പൊതുയോഗം, ആഘോഷം എന്നിവയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ജില്ലയിൽ 4760 പേർ ക്യാമ്പുകളിൽ രജിസ്ട്രർ ചെയ്തു.ജില്ലാ കൺട്രോൾ സെല്ലിലേക്ക് മാർച്ച് 18 വരെ 553 പേർ വിളിച്ചു. 984 പേർക്ക് കൗൺസിലർമാർ വഴി കൗൺസിലിങ് നൽകി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് ക്യാമ്പുകളും ഹെൽപ്പ് ഡസ്‌ക്കുകളും ആരംഭിച്ചു.

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി,ഇരിങ്ങാലക്കുട, ചാവക്കാട്, ആശുപത്രികളിലും ചാലക്കുടി, ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാൻഡ്, കിഴക്കേ നട എന്നിവിട ങ്ങളിലുമാണ് ഹെൽപ്പ് ഡസ്‌ക്കുകൾ തുറന്നു.

ജില്ലയിലെ ജയിലുകളിലും പരിശോധന നടത്തി.സ്‌ക്രീനിംഗ് ക്യാമ്പുകളിലായി 86 ആരോഗ്യപ്രവർ ത്തകർ,വീടുകളിൽ 176 പേരെയും ആശുപത്രികളിൽ 4 പേരെയും നിരീക്ഷണത്തിനും പരിശോധ നയ്ക്കുമായി സ്‌ക്രീനിംഗ് ക്യാമ്പുകൾ വഴി നിർദ്ദേശിച്ചു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആംബുലൻസ് ഉൾപ്പെടെയുളള സൗകര്യങ്ങ ളോടെ തൃശൂർ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ വളണ്ടിയർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളുടെ പ്രതിനിധികൾ, ജനമൈത്രി പോലീസ് എന്നിവരടങ്ങുന്ന സംഘം സഹായമെത്തിക്കു ന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയിൽ പ്പെട്ടാൽ പോലീസിന്റെ സഹായത്തോടെ തുടർനടപടി സ്വീകരിക്കും.

ഉത്തരേന്ത്യൻ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം രോഗ ബാധിതനായ കാർഷിക സർവകലാശാലയിൽ മടങ്ങിയെത്തിയ വിദ്യാർത്ഥിയെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചതിനെ തുടർന്ന് കൊല്ലത്ത് ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു.

നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശം വകവെക്കാതെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ കളക്ടർ എസ് ഷാനവാസിന്റെ നിർദ്ദേശത്തെ തുടർന്ന് കൊല്ലം ജില്ലാ കളക്ടർ ട്രെയിനിൽ നിന്ന് ക്വാറന്റെയിനിൽ മാറ്റുകയായിരുന്നു. ഡോ. കെ ജെ റീന ഡിഎംഒ ആരോഗ്യം,ഡോ. പി ആർ സലജകുമാരി ഡിഎംഒ ഐഎസ്എം വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment