പാലക്കാട്: കൊറോണ പ്രതിരോധ കാലഘട്ടത്തിൽ വളരെ നിഷ്കർഷതയോടെ ഷാപ്പ് ലേലം നടന്നതിനു ശേഷം ഉണ്ടായ മദ്യഷാപ്പുകളും കൊറോണ വിലക്കിൽ ഉൾപ്പെടുത്തിയപ്പോൾ ഈ മേഖലയിൽ വൻ നഷ്ടം സംഭവിക്കുന്നതായി ഷാപ്പുടമകൾ പറഞ്ഞു.
മാത്രമല്ല ഷാപ്പുകളിലെ ജീവനക്കാർ, ചെത്തുതൊഴിലാളികൾ, ഷാപ്പിലെ കറി കച്ചവടക്കാർ തുടങ്ങി ഈ മേഖലയിൽ ബന്ധപ്പെട്ടവരെല്ലാം തന്നെ പട്ടിണിയുടെ പടിക്കൽ എത്തി നിൽക്കയാണെന്ന് തൊഴിലാളികൾ പറയുന്നു.
എന്നാൽ വലിയ തുക മുടക്കി ലേലം വിളിച്ചവർക്ക് ഈ ബിസിനസ്സ് വർഷം മുടക്കു മുതലെങ്കിലും തിരിച്ചുപിടിക്കാനാവുമോ എന്ന ആശങ്കയിലാണ്.
അടച്ചുപൂട്ടൽ നീളുംതോറും നഷ്ടങ്ങളും നീളുമെന്ന് ഷാപ്പുടമകൾ പറയുന്ന ബാറുകളുടെ സ്ഥിതിയും മറിച്ചല്ല. ഈ നഷ്ടത്തിന് ശാശ്വത പരിഹാരം കാണണമെന്നു മദ്യ വ്യവസായികൾ ആവശ്യപ്പെട്ടു.