പാലക്കാട്: കള്ളുഷാപ്പുകൾ രാവിലെ 9 മണിക്ക് തുറന്നെങ്കിലും ഒരു മണിക്കൂറിനുള്ളിൽ നൂറു ലിറ്റർ കള്ള് തീർന്ന് ടൗണിലെ ഷാപ്പ് അടച്ചു. പാർസൽ വാങ്ങാൻ വന്നവർ നിരാശരായി പരിസരത്ത് ചുറ്റിക്കറങ്ങി നിന്നു.
സാധാരണ ദിവസങളിൽ മുന്നൂറോളം ലിറ്റർ വിൽപന നടക്കുന്നിടത്ത് നൂറ് ലിറ്റർ കിട്ടിയാൽ എന്താവാനാണെന്നു ജീവനക്കാരും ഉപഭോക്താക്കളും ചോദിക്കുന്നു.
ബാറുകളും ബിവറേജുകളും തുറക്കാത്ത സാഹചര്യത്തിൽ കള്ളുഷാപ്പിലേക്കാണ് ജനം തള്ളിക്കയറുന്നത്. വിദേശമദ്യം മുടക്കമുള്ള ഒന്നാം തീയതികളിൽ സാധാരണ ദിവസങ്ങളേക്കാൾ തിരക്കുണ്ടാവാറുണ്ടെന്ന് ഷാപ്പ് ജീവനക്കാർ പറഞ്ഞു.