പാലക്കാട്: കച്ചവടത്തിനായി പാലക്കാടെത്തി അഹല്യക്കു സമീപം താമസിച്ചിരുന്ന കോട്ടയത്തെ മുസ് ലിം കുടുംബത്തിന് നേരെ വംശീയാതിക്രമം നടത്തിയ ആർ.എസ്.എസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.
അക്രമത്തിനിരയായവർ വാളയാർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആർ.എസ്.എസ് ഭീകരരെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസിൻ്റെ ഭാഗത്തു നിന്നുമുണ്ടായത്. നിസാരമായ കേസ് ചുമത്തി കേസ് ദുർബലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായി നേരിടും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കള്ളക്കേസ് ചുമത്തുകയും ആർ.എസ്.എസിൻ്റെ വിദ്വേഷ രാഷ്ട്രീയത്തോട് മൃദുസമീപനം പുലർത്തുകയും ചെയ്യുന്ന പോലീസ് നിലപാട് ചോദ്യം ചെയ്യപ്പെടണം.
ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് പോലീസിൽ ഒരു വിധ നിയന്ത്രണവുമില്ലെന്നാണ് മനസിലാവുന്നത്.സമൂഹത്തിൽ ഛിദ്രത വളർത്താനുള്ള സംഘ്പരിവാറിൻ്റെ നീക്കങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി എഴുന്നേറ്റു നിൽക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻ്റ് കെ.സി നാസറിന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എം. സുലൈമാൻ, ജില്ലാ കമ്മിറ്റിയംഗം ബാബു തരൂർ, ഹംസ ചെമ്മാനം എന്നിവർ അക്രത്തിന്നിരയായ കുടുംബത്തെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.