ജിദ്ദ: സൗദി ജിയോളജിക്കൽ സർവ്വേ അതോറിറ്റിയുടെ നാഷണൽ ഭൂചലന നിരീക്ഷണ കേന്ദ്രം അഖബാ ഉൾക്കടലിൽ ഭൂചലനം ഉണ്ടായതായി രേഖപ്പെടുത്തി. ഞായറാഴ്ച കാലത്ത് സൗദി സമയം 8:04 നാണ് പ്രകമ്പനം ഉണ്ടായതെന്ന് നേഷനൽ സെന്റർ അറിയിച്ചു. പതിനാലു കിലോമീറ്റെർ ആഴത്തിൽ ഉണ്ടായ ചലനം റിക്ടർ സ്കെയിലിൽ 4 .5 ഡിഗ്രി തീവ്രതയിലുള്ളതായിരുന്നു. എങ്കിലും, പ്രകമ്പനം കരയിൽ യാതൊരു പ്രതിധ്വനിയും ഉണ്ടാക്കില്ലെന്ന് നേഷനാൽ സെന്റർ അറിയിച്ചു.
ഈജിപ്ഷ്യൻ നഗരമായ നുവൈബയിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി അക്കാബ ഉൾക്കടലിന് കിഴക്ക് ഭൂചലനം അനുഭവപ്പെട്ടതായി ഈജിപ്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജ്യോതി ശാസ്ത്ര, ജിയോഫിസിക്കൽ റിസർച്ചിന്റെ നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവ ഭാഗം അക്ഷാംശം 28.9587 ° വടക്ക്, രേഖാംശം ആഴം 34.8517 ° കിഴക്ക് ആണ്. 18 കിലോമീറ്റര് ആഴത്തിലാണ് പ്രകമ്പനം ഉണ്ടായത്.