Advertisment

സുശാന്തിന്റേത് കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്; കാലുകളിലെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു; കഴുത്തില്‍ സൂചി കുത്തിയിറക്കിയത് പോലുള്ള പാടുകള്‍; ആശുപത്രിയില്‍ വച്ച് റിയ ക്ഷമ ചോദിക്കുകയും ഒരുപാട് കരയുകയും ചെയ്തു: വെളിപ്പെടുത്തല്‍ ഇങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താരത്തിന്റെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് കൊലപാതകമാണെന്ന് ഡോക്ടര്‍മാര്‍ പരസ്പരം സംസാരിച്ചത് താന്‍ വ്യക്തമായി കേട്ടെന്ന് അദ്ദേഹം പറഞ്ഞു.

'ആത്മഹത്യ ചെയ്യുന്ന ഒരാളുടെ നാവ് പുറത്തുവരും. അതുപോലെ, മലമൂത്ര വിസര്‍ജ്ജനവും സംഭവിക്കാം. എന്നാല്‍ സുശാന്തിന്റെ കാര്യത്തില്‍ ഇതൊന്നും സംഭവിച്ചില്ല'-യുവാവ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

താരത്തിന്റെ മൃതശരീരം വരണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ വിശദവിവരം അറിയാന്‍ സാധിക്കുമെന്നും യുവാവ് പറഞ്ഞു. സുശാന്തിന്റേത് കൊലപാതകമാണെന്ന് വ്യക്തമാക്കിയ ഡോക്ടര്‍മാരുടെ പേര് തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.

സുശാന്തിന്റെ കാലുകളിലെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു. ഒരു കാല് തടിച്ചായിരുന്നു ഇരുന്നത്. സുശാന്തിന് നേരത്തെ അംഗവൈകല്യമൊന്നുമുണ്ടായിരുന്നില്ല. കഴുത്തില്‍ സൂചി കുത്തിയിറക്കിയത് പോലുള്ള പാടുണ്ടായിരുന്നതായും ദൃക്‌സാക്ഷി വെളിപ്പെടുത്തി.

സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തി ആശുപത്രിയിലെത്തിയപ്പോള്‍ 25 മിനിട്ടോളം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. താനും ആ സമയത്ത് അവിടെയുണ്ടായിരുന്നു. റിയ സുശാന്തിനോട് ക്ഷമ ചോദിക്കുകയും കരയുകയും ചെയ്തതായും യുവാവ് പറഞ്ഞു.

അതേസമയം, സുശാന്തിന്റെ മരണത്തില്‍ ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും സാധ്യതകള്‍ ഒരു പോലെ പരിശോധിക്കുകയാണെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച റിയയെ പത്ത് മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തിരുന്നു.

Advertisment