Advertisment

കോവിഡ് വാക്‌സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ഈ ചിത്രത്തിലെ മഞ്ഞ ടീഷർട്ട് ഇട്ട ചെരിപ്പില്ലാതെ നിൽക്കുന്ന കുട്ടി! കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍റെ കുട്ടിക്കാല ചിത്രം; വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യം ഇങ്ങനെ

New Update

ന്യൂഡൽഹി: സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോയാണ് ഇവിടെ വിഷയം. ഫൈസറുമായി ചേർന്ന് കോവിഡ് വാക്‌സിൻ വികസിപ്പിച്ച ജർമൻ കമ്പനിയായ ബയോഎൻടെക്കിന്റെ സിഇഒ ഡോ.ഉഗർ സഹിൻറെ പഴയകാല ചിത്രം എന്ന തരത്തിലാണ് ചിത്രം വൈറലായത്. ചിത്രത്തിൽ ഒരു പുരുഷനും സ്ത്രീയും നാല് കുട്ടികളുമാണുള്ളത്.

Advertisment

publive-image

ഫോട്ടോയുടെ അടിക്കുറുപ്പായി ചേർത്തിരിക്കുന്നത്: 1970 ൽ ജർമനിയിൽ എത്തിയ തുർക്കിഷ് കുടിയേറ്റ കുടുംബം. കോവിഡ് വാക്‌സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ഈ ചിത്രത്തിലെ മഞ്ഞ ടീഷർട്ട് ഇട്ട ചെരിപ്പില്ലാതെ നിൽക്കുന്ന കുട്ടി.

സഹിൻറെ കുടുംബം ജർമനിയിൽ എത്തിയപ്പോൾ എടുത്ത ചിത്രമെന്നാണ് അവകാശവാദം. എന്നാൽ ചിത്രം തീർച്ചയായും ജർമനിയിലെ ഒരു തുർക്കി കുടിയേറ്റ കുടുംബത്തിൻറേതാണ്. എന്നാൽ മഞ്ഞ നിറത്തിലുള്ള ആൺകുട്ടി സഹിൻ അല്ല. ഈ കുട്ടി മൈക്കാനിക്ക് ആയി മാറുകയാണ് ഉണ്ടായത്.ഈ ചിത്രം ജർമൻ ഫോട്ടോഗ്രാഫർ കാൻഡിഡ ഹോഫറുടേതാണ്. അദ്ദേഹത്തിൻറെ "ജർമനിയിലെ തുർക്കികൾ 1979' എന്ന ചിത്ര പരമ്പരയുടെ ഭാഗമായിരുന്നു ഇത്. ഹാർവാർഡ് ആർട്ട് മ്യൂസിയത്തിൽ ഇപ്പോഴും ഈ ചിത്രം ലഭ്യമാണ്.

യൂറോപ്പിലെ ടർക്കിഷ് കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്ന വെബ്‌പോർട്ടലായ ഡയസ്‌പോറ ടോർക്ക് ഈ വർഷം ഓഗസ്റ്റിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ഡോ.സഹിൻറെ എന്ന പേരിൽ മാറ്റിയെടുത്തത്. ഈ ചിത്രത്തിലെ കുടുംബം കുറിപ്പിൽ അവകാശപ്പെടുന്നതുപോലെ 1970 ൽ അല്ല ജർമനിയിൽ എത്തിയത്. ഇവർ 1965 ൽ ഇവിടെ എത്തി.എന്നാൽ ഡോ. സഹിൻറെ കുടുംബവും തുർക്കിയിൽനിന്നുള്ള കുടിയേറ്റക്കാരാണ്. ഇവർ തുർക്കിയിലെ ഇസ്‌കെൻഡെറനിൽ നിന്നാണ് വന്നത്.

Advertisment