Advertisment

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ 40 കാരനെ തല്ലികൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്‌നൗ: യു.പിയിലെ ഫത്തേപുര്‍ ജില്ലയില്‍ 40 കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ ഒസാമ, അബ്ദുള്‍ ഖുറേഷി, സല്‍മാന്‍, റഫീഖ്, ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. മരിച്ച ഖുറേഷിയുടെ ഭാര്യ അഫ്സാരിയുടെ ബന്ധുക്കളാണ് ഇവരെല്ലാം.

Advertisment

publive-image

സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ നിസാര്‍ ഖുറേഷി (40) എന്നയാളെ ബുധനാഴ്ചയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.കമ്പിയും വടിയും കൊണ്ടുള്ള അടിയേറ്റാണ് ഖുറേഷി കൊല്ലപ്പെട്ടത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

ചണ്ഡീഗഢ് സ്വദേശിയായ ഖുറേഷി ഫത്തേപ്പുരിലുള്ള ഭാര്യവീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. വാക്കുതര്‍ക്കത്തിനിടെ ഖുറേഷി ഭാര്യയെ മഴു ഉപയോഗിച്ച്‌ വെട്ടി. തടയാന്‍ ശ്രമിച്ച ഭാര്യമാതാവിനും ഭാര്യയുടെ സഹോദരിക്കും പരിക്കേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഖുറേഷി ആക്രണത്തിന് ഇരയായെന്നാണ് പോലീസ് പറയുന്നത്.

ഖുറേഷിയുടെ സഹോദരന്‍ ഇസ്ഹാക്ക് 100-150 തോളം പേര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisment