Advertisment

ചിലര്‍ തുണിയെടുത്ത് മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്, ചില പ്രതിസന്ധികളില്‍ കരഞ്ഞിട്ടുണ്ട്, ഇവിടെവരെയെത്തിയതിനു നന്ദി പത്മരാജന്‍ സാറിനോട് - തുറന്നടിച്ച്‌ ഇന്ദ്രന്‍സ്

author-image
ഫിലിം ഡസ്ക്
New Update

publive-image

സിനിമയില്‍ താന്‍ ഇവിടെ വരെ എത്തിയതില്‍ ഏറ്റവും കടപ്പാടുള്ളത് പത്മരാജന്‍ സാറിനോടെന്നു നടന്‍ ഇന്ദ്രന്‍സ് . സ്‌ക്രിപ്റ്റ് ഒരുക്കുമ്പോള്‍ കഥാപാത്രത്തിന് ഏത് വസ്ത്രം നല്‍കണമെന്ന് വരെ അദ്ദേഹം എഴുതി വെയ്ക്കും.

Advertisment

ചിലപ്പോള്‍ സര്‍ ഉദ്ദേശിച്ച വസ്ത്രം തന്നെ ഞാനും നിര്‍ദേശിക്കാറുണ്ട്. അതായിരുന്നു അന്നത്തെ കാലത്തെ ബന്ധം. ചില സംവിധായകര്‍ തുണിയെടുത്ത് മുഖത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്.

publive-image

ജീവിത പ്രതിസന്ധികളില്‍ ഒത്തിര കരഞ്ഞിട്ടുണ്ട്. താന്‍ കരഞ്ഞു തീര്‍ത്ത കണ്ണീരില്‍ മുങ്ങിച്ചാകുമോ എന്ന് തന്നെ പേടിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ജീവിതത്തേക്കുറിച്ച് പേടി തോന്നുന്നില്ല. കയം നീന്തി കടന്നവന് പ്രളയത്തെ പേടിക്കേണ്ടതില്ലല്ലോയെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ ഇന്ദ്രന്‍സ് മോഹന്‍ലാലിനെ കണ്ടിട്ടില്ലെന്ന തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കും അദ്ദേഹം മറുപടി നല്‍കി . ലാല്‍ സാറിനെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

കാണാന്‍ ഇപ്പോള്‍ ഒരു കൊതിയുണ്ട്. പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ലാല്‍ സാറിനു വേണ്ടി ഒട്ടേറെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഇന്ദ്രന്‍സ് പറഞ്ഞു.

ഇപ്പോള്‍ ഇറങ്ങുന്നതെല്ലാം വലിയ വലിയ സിനിമകളാണ്. തന്റെ ഈ കൊച്ചുമുഖം കൊണ്ട് അതിലൊന്നും അഭിനയിക്കാന്‍ കഴിയില്ല. തനിക്കു വേണ്ടിയുള്ളത് എവിടെയോ ഇരിപ്പുണ്ട്. അത് തേടിയെത്തും.

വളരെ ദാരിദ്രാവസ്ഥയില്‍ നിന്ന് ഉയര്‍ന്നു വന്നതാണ്. ഭാര്യ പറയും എന്തിനാ അഭിമുഖങ്ങളിലെല്ലാം ദാരിദ്രത്തെക്കുറിച്ച് പറയുന്നതെന്ന് അപ്പോള്‍ പറയും ഇന്ദ്രന്‍സിന്റെ പഴയകഥകളിലെല്ലാം ദാരിദ്രമേയുള്ളൂവെന്ന് - ഇന്ദ്രന്‍സ് പറയുന്നു.

indrans malayala cinema
Advertisment