Advertisment

ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലെത്തി യുവതികളെ പീഡിപ്പിച്ച യോഗാ ഗുരു സ്വാമി ആനന്ദ ഗിരി അറസ്റ്റിൽ. സ്വാമി പിടിയിലായത് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ. ജയിലിലായ സ്വാമിയുടെ മോചനം ഏറെ വൈകിയേക്കും

New Update

publive-image

Advertisment

സിഡ്നി: ഇന്ത്യയില്‍ നിന്നും ആത്മീയ പ്രഭാഷണത്തിനായി ഓസ്ട്രേലിയയിൽ എത്തി യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച 'പ്രശസ്ത' യോഗാ ഗുരു സ്വാമി ആനന്ദ ഗിരി അറസ്റ്റിൽ.

ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇയാൾ അറസ്റ്റിലായത്. ആറാഴ്ചത്തെ ആത്മീയ പ്രഭാഷണത്തിനായി സിഡ്നിയിലെത്തിയതായിരുന്നു 'ഗുരു'.

ഇത്തവണയും പതിവ് 'പ്രഭാഷണം' ഒക്കെ കഴിഞ്ഞ് സംതൃപ്തനായി ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറെടെക്കുന്നതിനിടെയാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു . ഇനി ജൂണിൽ മാത്രമാണ് വീണ്ടും ഗിരിക്ക് കോടതിയെ സമീപിക്കാൻ സാധിക്കുക. അതുവരെ ജയിലില്‍ കിടക്കണം . രണ്ട് ശിഷ്യകളെയാണ് ആനന്ദ് ഗിരി പീഡിപ്പിച്ചത്.

2016 സിഡ്നിയിലെ റൂട്ടി ഹില്ലിൽ പ്രയർ മീറ്റിൽ പങ്കെടുക്കുമ്പോഴാണ് ആദ്യത്തെ സംഭവം. 2018 നവംബറിൽ മുപ്പത്തിനാലുകാരിയായ ശിഷ്യയേയും ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

ഓസ്ട്രേലിയയിലെ നിയമപ്രകാരം 10 വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് സ്വാമിയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് . അതിനാല്‍ തന്നെ ജാമ്യം ലഭിച്ചാലും സ്വാമിയ്ക്ക് ഇന്ത്യയിലെ 'ആശ്രമത്തിലേയ്ക്ക്' ഉടന്‍ മടങ്ങാനാകുമോ എന്ന് കണ്ടറിയണം.

latest
Advertisment