ന്യൂഡല്‍ഹി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കിയില്ലെങ്കില്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനാണെന്ന് മുന്‍ ഓപ്പണറും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ രോഹിത് നായകനായ മുംബൈ ഇന്ത്യന്‍സ് വീണ്ടും കിരീടം ചൂടിയതോടെയാണ് ഗംഭീര്‍ രോഹിതിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
വിരാട് കോലി മോശം ക്യാപ്റ്റനല്ലെന്ന് എടുത്തുപറഞ്ഞ ഗംഭീർ, ഐപിഎൽ കിരീടനേട്ടത്തോടെ രോഹിത് ക്യാപ്റ്റനെന്ന നിലയിൽ ഒന്നുകൂടി മുന്നിലെത്തിയെന്ന് ചൂണ്ടിക്കാട്ടി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യ ക്യാപ്റ്റൻ സ്ഥാനം പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു.