Advertisment

പൂഞ്ചിൽ വ്യാഴാഴ്ച വൈകിട്ട് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കാണാതായ ജൂനിയർ കമ്മിഷൻഡ് ഓഫിസർ ഉൾപ്പെടെ രണ്ടു സൈനികരുടെ മൃതദേഹം കണ്ടെടുത്തു

New Update

ശ്രീനഗർ:  പൂഞ്ചിൽ വ്യാഴാഴ്ച വൈകിട്ട് ഭീകരരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ കാണാതായ ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) ഉൾപ്പെടെ രണ്ടു സൈനികരുടെ മൃതദേഹം കണ്ടെടുത്തു.

Advertisment

publive-image

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നു സംശയിക്കുന്ന വനങ്ങളിൽ ശക്തമായ ആക്രമണം സൈന്യം നടത്തിയതിനു 48 മണിക്കൂറുകൾക്കു ശേഷമാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരാണു മരിച്ചത്. ഇതോടെ, കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ഒൻപതായി.സമീപകാലത്ത് ഭീകരവിരുദ്ധ ഓപ്പറേഷനിടെ സൈന്യത്തിനുണ്ടായ വലിയ നഷ്ടമാണിതെന്നാണു റിപ്പോർട്ട്.

റൈഫിൾമാൻമാരായ യോഗാംബർ സിങ്, വിക്രം സിങ് നേഗി എന്നിവർ പൂഞ്ച് -രജൗരി വനങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ നേരത്തേ വീരമൃത്യു വരിച്ചിരുന്നു. സുരക്ഷാ നടപടിയുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ടു മുതൽ പൂഞ്ച്-ജമ്മു ഹൈവേ അടച്ചു.

jammu kashmir#
Advertisment