Advertisment

'പോകുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട' ! അവസാനമായി ജയശ്രീ ഇപ്രകാരം കുറിക്കുമ്പോള്‍ പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമര്‍ശനം; ഒടുവില്‍ പറഞ്ഞതുപോലെ ജീവനൊടുക്കി നടി

New Update

publive-image

Advertisment

ബെംഗളൂരു: 'പോകുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട'... മരിക്കുന്നതിന് മുമ്പ് നടി ജയശ്രീ രാമയ്യ ഫേസ്ബുക്കില്‍ അവസാനമായി കുറിച്ചത് ഇപ്രകാരമായിരുന്നു. ജൂണ്‍ 23ന് ഇപ്രകാരം കുറിച്ചപ്പോള്‍ നടി പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.

താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ല. പക്ഷേ വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു.

കന്നഡ ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥിയായിരുന്ന ജയശ്രീയെ മഗഡി റോഡിലുള്ള വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ജയശ്രീയുടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. ഏറെ നാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നത്, കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നു, എന്നാല്‍ അതില്‍ നിന്നു പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന് മരിക്കുന്നതിന് മുമ്പ് ജയശ്രീ വ്യക്തമാക്കിയിരുന്നു.

Advertisment