Advertisment

ബാബറി മസ്ദിജ് ഭൂമി തര്‍ക്ക കേസില്‍ നിന്നും ജസ്റ്റിസ് ലളിത് പിന്‍വാങ്ങിയത് കേസിലെ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭരണഘടനാ ബെഞ്ചിലെ വാദം കേള്‍ക്കലില്‍നിന്ന് ജസ്റ്റീസ് യു.യു. ലളിത് പിന്‍വാങ്ങിയത്. ബാബറി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ അഭിഭാഷകനായിരുന്നതിനാലാണ് ജസ്റ്റീസ് ലളിത് പിന്‍വാങ്ങിയത്.

Advertisment

publive-image

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്‍റെ അഭിഭാഷകനായി 1994 ല്‍ ലളിത് കോടതിയില്‍ ഹാജരായിരുന്നു. ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിന് തകര്‍ക്കപ്പെടുമ്പോള്‍

കല്യാണ്‍ സിംഗ് ആയിരുന്നു യുപി മുഖ്യമന്ത്രി. ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനെ ചൂണ്ടിക്കാട്ടി.

ബെഞ്ചില്‍നിന്ന് ലളിത് മാറണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ അദ്ദേഹം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും രാജീവ് ധവാന്‍ പറഞ്ഞു. പിന്നാലെ ലളിത് തന്നെ ബെഞ്ചില്‍നിന്ന് ഒഴിവാകുകയായിരുന്നു. ഇതോടെ ലളിതിനു പകരം മറ്റൊരു ജഡ്ജിയെ ഉള്‍പ്പെടുത്തി വാദം കേള്‍ക്കാന്‍ കേസ് 26 ലേക്ക് മാറ്റി.

Advertisment