Advertisment

കമ്മാരസംഭവം പൂര്‍ത്തിയായി, പ്രൊഫസര്‍ ഡിങ്കനില്‍ ജോയിന്‍ ചെയ്യുകയാണെന്ന് ദിലീപ്

author-image
ഫിലിം ഡസ്ക്
New Update

ദിലീപിനെ സംബന്ധിച്ച് സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട നേട്ടമാണ് പോയവര്‍ഷത്തില്‍ തേടിയെത്തിയത്. വ്യക്തി ജീവിതത്തിലെ വെല്ലുവിളികളൊന്നും താരത്തിന്റെ അഭിനയജീവിതത്തെ ബാധിച്ചില്ലെന്നുള്ളതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പുലിമുരുകന് പിന്നാലെ അമ്പത് കോടി ക്ലബില്‍ രാമലീലയും ഇടംപിടിച്ചിരുന്നു. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. പ്രയാഗ മാര്‍ട്ടിനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

Advertisment

തിയേറ്റര്‍ ബഹിഷ്‌കരണവും സിനിമയ്‌ക്കെതിരെയുള്ള എതിര്‍പ്പും തുടരുന്നതിനിടയിലാണ് രാമലീല റിലീസ് ചെയ്തത്. അരുണ്‍ ഗോപി ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമ സിനിമയായി മാറുകയായിരുന്നു. വിമര്‍ശിച്ചവരെ പോലും ക്യൂവില്‍ നിര്‍ത്തിയാണ് ദിലീപ് മുന്നേറിയത്.

publive-image

കമ്മാരസംഭവം പൂര്‍ത്തിയാക്കി അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലേക്ക് ജോയിന്‍ ചെയ്യുന്നുവെന്നുള്ള സന്തോഷവാര്‍ത്ത ദിലീപ് തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വാര്‍ത്തയെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഉടന്‍ തന്നെ കമ്മാരസംഭവം തിയേറ്ററുകളിലേക്കെത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ലാല്‍ജോസിന്റെയും ദിലീപിന്റെയും അച്ഛന്‍മാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്മാരസംഭവത്തിലെ കമ്മാരന്റെയും ഒതേനന്റെയും ലുക്കുകള്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. യൗവ്വനം, വാര്‍ധക്യം തുടങ്ങി വിവിധ കാലഘട്ടങ്ങളിലുള്ള ദിലീപിനെ ചിത്രത്തില്‍ കാണാം. താരത്തിന്‍രെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഇറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ദിലീപിനോടൊപ്പം മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നതിന്റെ ത്രില്ലിലാണ് സിദ്ധാര്‍ത്ഥ്. നേരത്തെ ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും സമയക്കുറവ് കാരണം താരത്തിന് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കമ്മാരന് വേണ്ടി അങ്ങേയറ്റം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തതെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു.നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍രെ ടീസര്‍ പുറത്തുവന്നിരുന്നു. പോസ്റ്ററുകള്‍ക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ടീസറിനും ലഭിച്ചത്. 1 മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ് ടീസര്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment