Advertisment

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇടപെടലുണ്ടാകണം: പി. ഡി. പി. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

New Update

തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ നിലവിലുള്ള അവസ്ഥ അതീവ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലില്ലാതെയും  മതിയായ ഭക്ഷണം ലഭ്യമാകാതെയും മാനസീകമായ പ്രയാസത്തിലും തൊഴിലിടങ്ങളില്‍ മതിയായ താമസ സൗകര്യമില്ലാതെ നിരവധി പേര്‍ ഒരേ മുറിയില്‍ ഒരുമിച്ച് കഴിഞ്ഞ് കൂടേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

Advertisment

publive-image

കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വിദേശ വിമാനക്കമ്പനികള്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങി വരാന്‍ സന്നദ്ധരായ ആളുകളെ നാട്ടില്‍ എത്തിക്കുന്നതിന് വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കണം.

വിമാനത്താവളങ്ങളില്‍ വിദഗ്ദ പരിശോധന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും രോഗലക്ഷണങ്ങളുള്ളവരെ വിദഗ്ദ പരിചരണത്തിനായി ആശുപത്രികളിലേക്കും , രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ വിമാനത്താവളങ്ങളില്‍ നിന്ന് നിരീക്ഷണ സംവിധാനങ്ങളിലേക്കും മാറ്റാനുള്ള ക്രമീകരണങ്ങള്‍ ഭരണകൂടങ്ങള്‍ ഉറപ്പാക്കുകയാണെങ്കില്‍ പ്രവാസികളുടെ മടങ്ങി വരവിന്റെ പേരില്‍ രോഗവ്യാപനം ഒഴിവാക്കാനും കഴിയും.

കേരളത്തില്‍ കരിപ്പൂര്‍ , കണ്ണൂര്‍, നെടുമ്പാശ്ശേരി , തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താനുള്ള അവസരം ഒരുക്കിക്കൊടുക്കാര്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണമെന്നും , ഏപ്രില്‍ 11 ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം പ്രവാസികള്‍ക്ക് വേണ്ടി ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രത്യേക താല്പര്യമുണ്ടാകണമെന്നും, അതോടൊപ്പം പ്രയാസപ്പെടുന്ന പ്രവാസി മലയാളികളുടെ കുടുംബങ്ങള്‍ക്കായി അടിയന്തിര സഹായധനം പ്രഖ്യാപിക്കാന്‍ നടപടിയുണ്ടാകണമെന്നും പി.ഡി.പി. കേന്ദ്രകമ്മിറ്റി നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Advertisment