സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും, യൂണിറ്റ് ഹെഡ്ഡുമായിരുന്ന കെ.എം.ബഷീറിന്റെ ആകസ്മിക വിയോഗം ഇന്ന് കേരളം ചർച്ച ചെയ്യുകയാണ്. ഈ മരണത്തിന് ഉത്തരവാദികൾ എത്ര തന്നെ ഉന്നതരായാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്.
രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നു് ഇടക്കിടെ പറഞ്ഞു കൊണ്ടിരൂന്നവർ തന്നെ അലക്ഷ്യമായി, മദ്യപിച്ച് ബഷീറിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുകയും, കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേരള ജേർണലിസ്റ്റ്‌സ് യുണിയൻ സംസ്ഥാന പ്രസിഡന്റ് ബഷീർ മാടാല, ഇന്ത്യൻ ജേർണലിസ്റ്റ്‌സ് യൂണിയൻ സെക്രട്ടറി വി.ബി. രാജൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.