Advertisment

രാഹുല്‍ തന്നെയാണ് രാവിലെ വിളിച്ച് പറഞ്ഞത്, അഞ്ച് മിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ, പോയി എന്ന് പറഞ്ഞു; സുബി മടങ്ങിയത് 7 പവന്റെ താലിമാല വരെ റെഡിയാക്കി കാത്തിരുന്ന പ്രതിശ്രുത വരനെ കണ്ണീരിലാഴ്ത്തി

New Update

കൊച്ചി: നടി സുബി സുരേഷിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിവാഹമെന്ന വലിയ ആഘോഷം കാത്തിരിക്കുമ്പോഴാണ് മരണം കടന്നുവന്നത്.

Advertisment

publive-image

മുന്‍പ് ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഭാവി വരനെപറ്റിയും വിവാഹത്തെ പറ്റിയും സുബി വെളിപ്പെടുത്തിയത്.. 'അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.

ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലിമാലയ്ക്കു വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്' എന്നായിരുന്നു സുബി പറഞ്ഞത്.

കലാഭവന്റെ പോഗ്രാംസ് ചെയ്യുന്ന രാഹുല്‍ എന്നയാളാണ് സുബിയുടെ പ്രതിശ്രുത വരന്‍. ഒരു കാനഡ പ്രോഗ്രാമിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതെന്ന് സുബിയുടെ സുഹൃത്തും മിമിക്രി കലാകാരനുമായ കെഎസ് പ്രസാദ് പറയുന്നു. ''രാഹുല്‍ തന്നെയാണ് രാവിലെ എന്നെ ഇത് വിളിച്ച് പറഞ്ഞത്. അഞ്ച് മിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ, പോയി എന്ന് പറഞ്ഞുവെന്ന് പ്രസാദ് പറയുന്നു.

Advertisment