Advertisment

സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് പിണറായിയുടെ അനുചരനായ ഡിജിപിക്ക് അറിയാമായിരിക്കും.... ഇപ്പോൾ തന്നെ മുഖ്യമന്ത്രി, അങ്ങ് സാമാന്യം ഭംഗിയായി നാറിയിരിക്കുന്നു.... .കേരള ചരിത്രത്തിലെ ഒട്ടും നീതിമാനല്ലാത്ത ഭരണാധികാരിയായി അങ്ങ് മാറാതിരിക്കട്ടെ: ഡോ. കെ. എസ്. രാധാകൃഷ്ണൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ. കെ. എസ്. രാധാകൃഷ്ണൻ. സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് അങ്ങയുടെ അനുചരനായ ഡിജിപിക്ക് അറിയാമായിരിക്കുമെന്നാണ് ഡോ. കെ. എസ്. രാധാകൃഷ്ണന്റെ പരാമർശം,. നിരപരാധികളായ മക്കളെ നിർബന്ധിപ്പിച്ച് മരിക്കാൻ പ്രേരിപ്പിക്കുന്ന സ്വപ്നയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു അവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രീ, അങ്ങ് ആജ്ഞ നൽകണമെന്ന് അദ്ദേഹം പറയുന്നു. തന്റെ ഫേസബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

Advertisment

publive-image

ഡോ. കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സ്വപ്ന സുരേഷ് സകുടുംബം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട് ഒളിവിൽ കഴിയവെയാണ് ശബ്ദരൂപത്തിൽ പ്രതിഷേധവും ഭീഷണിയും എത്തിയത്. ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരെല്ലാം, ഒളിവിൽ കഴിഞ്ഞുകൊണ്ട് ആത്മഹത്യ ഭീഷണി മുഴക്കിയാൽ, കുറ്റകൃത്യത്തിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന അവസ്ഥ പിണറായി വിജയൻറെ പോലീസ് സ്വീകരിക്കുമോ എന്ന് അറിയില്ല. ഒരു പക്ഷേ,ലോകനാഥ ബഹ്‌റയാണല്ലോ പോലീസ് മേധാവി, നിയമം ഇല്ലെങ്കിലും അവ്വിധമെല്ലാം ചെയ്തു എന്നും വരാം.

താൻ മരിക്കും എന്ന് മാത്രമല്ല കുടുംബാംഗങ്ങളെ നിർബന്ധിച്ചു മരിക്കാൻ പ്രേരണ നൽകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഇതിനകം തന്നെ, പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കും എന്നും കരുത്തേണ്ടതാണ്. ഈ ഭീഷണി മാറ്റി നിർത്തിയാൽ, പിന്നെ പറയുന്നത് മുഖ്യമന്ത്രി പിണറായിയും സ്പീക്കർ ശ്രീരാമകൃഷ്ണനും അടക്കം താൻ ബന്ധപ്പെട്ടിട്ടുള്ള മന്ത്രിമാരെല്ലാം മഹാന്മാരാണെന്നും ഈ സർക്കാർ ''വെച്ചടി വെച്ചടി'' മുന്നേറുമെന്നുമാണ്.

മറ്റൊന്ന്, തന്റെ ജീവനേക്കാൾ വലുതാണ് യു എ ഇ എന്നുമാണ്. സ്വജീവനേക്കാൾ വലുതാണ് മാതൃഭൂമി എന്നായിരുന്നു പഴയ കാല സങ്കൽപ്പം; പിണറായി ഭരണത്തിൽ മാതൃഭൂമിയേക്കാൾ മഹത്വം ഐക്യ അറബ് എമിറേറ്റിസിനുണ്ട്; സ്വാഭാവികം തന്നെ .

മുഖ്യമന്ത്രിയുടെ ബഹുജന സമ്പർക്ക വിദഗ്ദ്ധർ തയ്യാറാക്കി കൊടുത്തതിന് ശേഷം, ശ്രീമതി സ്വപ്നയെ കൊണ്ട് അത് വായിപ്പിച്ചതാണെന്ന് മനസിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട. സ്വഭാവ ശുദ്ധിയിൽ കരിനിഴൽ വീണവരോ, കാര്യപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലാത്തവരോ ആണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാകളിൽ ഭൂരിപക്ഷം എന്ന ആക്ഷേപം പണ്ടേയുണ്ട്. അത് ശരിവെയ്ക്കും വിധമാണ് ഇത്തരം ഒരു മണ്ടൻ പ്രസ്താവന ശ്രീമതി സ്വപ്നയെ കൊണ്ട് എഴുതി വായിപ്പിച്ചത്.

മാത്രമല്ല, ഒരേ സമയം, കേരള സർക്കാരിനെയും യു എ ഇയെയും അകമഴിഞ്ഞ് അറിഞ്ഞു സേവിച്ചുകൊണ്ടിരുന്ന ഈ മാന്യവനിത രണ്ടിടത്തു നിന്നും വേതനം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്തതിശയമേ ദൈവത്തിൻ മനം എത്രമനോഹരം! സർക്കാർ ചട്ടവും നിയമവും ഒന്നും അവർക്ക് ബാധകമേ അല്ല; പിണറായിക്കും ശിവശങ്കരനും അത് ബാധകമല്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ അഴിഞ്ഞാടുന്നതിനു വേണ്ടി തന്റെ സെക്രട്ടറിയേയും ആ സെക്രട്ടറിയുടെ അനുചര വൃന്ദത്തെയും അദ്ദേഹം ആനുവദിച്ചത്.

സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് അങ്ങയുടെ അനുചരനായ ഡിജിപിക്ക് അറിയാമായിരിക്കും. നിരപരാധികളായ മക്കളെ നിർബന്ധിപ്പിച്ച് മരിക്കാൻ പ്രേരിപ്പിക്കുന്ന സ്വപ്നയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു അവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രീ, അങ്ങ് ആജ്ഞ നൽകണം. ഇപ്പോൾ തന്നെ അങ്ങ് സാമാന്യം ഭംഗിയായി നാറിയിരിക്കുന്നു; കൂടുതൽ നാറാതിരിക്കാനായെങ്കിലും അതു ചെയ്യുക. കേരള ചരിത്രത്തിലെ ഒട്ടും നീതിമാനല്ലാത്ത ഭരണാധികാരിയായി അങ്ങ് മാറാതിരിക്കട്ടെ.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

Advertisment