Advertisment

യെദ്യൂരപ്പയുടെ മന്ത്രിസഭയിലേക്ക് എത്തിയവരില്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട നേതാക്കളും

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗലുരു: നിയമസഭയില്‍ അശ്ലീല ചിത്രം കണ്ടതിന് 2012ല്‍ അന്നത്തെ ബി.ജെ.പി മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ലക്ഷ്മണ്‍ സവാദിയും സി.സി പാട്ടീലും. ഇരുവരും ഇന്ന് വിപുലീകരിച്ച കര്‍ണാടക മന്ത്രിസഭയില്‍ ഇടം നേടി.

2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സിസി പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. സി സി പാട്ടില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് എന്നാല്‍ ലക്ഷ്മണ്‍ സാവദിയുടെ സ്ഥിതി വ്യത്യസ്തമാണ്.

എം.എല്‍.എ അല്ലാതിരുന്നിട്ടും സവാദിയെ മന്ത്രിസഭയില്‍ എടുത്തത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്. കോണ്‍ഗ്രസ്-ജനതാദള്‍ എം.എല്‍.എമാരെ രാജിവെപ്പിച്ച് സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറ്റാന്‍ സവാദി നടത്തിയ നീക്കങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനം. പതിനേഴ് വിമത എം.എല്‍.എമാരാണ് രാജിവെച്ചത്. ഇതില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയത് സവാദിയായിരുന്നു.

പഠിക്കാന്‍ വേണ്ടിയാണ് നിയമസഭയില്‍ താന്‍ അശ്ലീല വിഡിയോ കണ്ടെന്നായിരുന്നു സവാദി പ്രതികരിച്ചിരുന്നത്. പാര്‍ട്ടികളില്‍ എങ്ങനെയാണ് ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന് അശ്ലീ ചിത്രങ്ങള്‍ കണ്ട് പരിശോധിക്കുകയായിരുന്നുവെന്നാണ് സവാദിയുടെ വാദം. മന്ത്രി സ്ഥാനം രാജി വച്ചതോടെ വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവാകാന്‍ ലക്ഷ്മണ്‍ സാവദിക്ക് സാധിച്ചിരുന്നു.

Advertisment