പത്തനംതിട്ട: പലതവണ സ്‌കാനിങ് ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത പത്തനംതിട്ടയിലെ സെന്റ് ലൂക്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ലൈഫ് ഫെര്‍ട്ടിലിറ്റി സെന്ററിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റേതാണ് നടപടി. നടപടി അംഗീകരിക്കാന്‍ ക്ലിനിക്ക് തയാറാകാത്ത പക്ഷം കോടതിയിലേക്ക് പോകാനും കുഞ്ഞിന്റെ രക്ഷിതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
അഭിനവിന് ഇപ്പോള്‍ പ്രായം 8 വയസാണ്. ഇരു കാലുകളുമില്ലാതെയാണ് അവന്‍ ജനിച്ചത്. കഴുത്ത് ഇപ്പോഴും ഉറച്ചിട്ടില്ല. പക്ഷേ അമ്മ ഗര്‍ഭിണിയാരിക്കെ കുഞ്ഞിന് ഇരു കാലുകളും ഇല്ലെന്നത് പത്തനംതിട്ട സെന്റ് ലൂക്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ലൈഫ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ഒരു സ്‌കാനിങ്ങില്‍ പോലും കണ്ടെത്തിയില്ല.
ഗര്‍ഭാവസ്ഥയില്‍ തന്നെയുള്ള ഇത്രയും വലിയ വൈകല്യം 18-ാമത്തെ ആഴ്ചയിലെ സ്‌കാനിങ്ങില്‍ കണ്ടെത്താനാകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്‌നോസിസ് വകുപ്പ് മേധാവി തന്നെ വിസ്താരത്തില്‍ വ്യക്തമാക്കിയിരുന്നു.
വിശദമായ വാദത്തിനും വിസ്താരത്തിനും ഒടുവിലാണ് പത്തനംതിട്ടയിലെ സെന്റ് ലൂക്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ലൈഫ് ഫെര്‍ട്ടിലിറ്റി സെന്ററും അവിടുത്തെ രണ്ട് ഗൈനക്കോളജിസ്റ്റുകളും ചികില്‍സാ പിഴവ് വരുത്തിയെന്ന് കണ്ടെത്തി പിഴ വിധിച്ചത്.
ആശുപത്രിയും രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കണം. 30 ലക്ഷം കുട്ടിയുടെ പേരില്‍ നിക്ഷേപിക്കണം. 20 ലക്ഷം രക്ഷിതാക്കള്‍ക്ക് നല്‍കണം. പരാതി നല്‍കിയ 2015 മാര്‍ച്ച് മുതലുള്ള എട്ട് ശതമാനം പലിശ അടക്കം ആകെ 80 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരം.